Advertisment

തുണിയുരിഞ്ഞ ശ്രീ റെഡ്ഡി വിട്ടുകൊടുക്കില്ല : പിന്തുണച്ചിട്ടും ഉരുളയ്ക്ക് ഉപ്പേരിപോലെ സൂപ്പര്‍താരത്തിന് നടിയുടെ മറുപടി - കാസ്റ്റിങ് കൗച്ചിനെതിരെ പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തെലുഗു സിനിമാലോകത്തെ കൊള്ളരുതായ്മകള്‍ക്കെതിരേ തുണിയുരിഞ്ഞ് പോരാട്ടം നടത്തുന്ന ശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ആളായിരുന്നു സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി നേതാവുമായ  പവന്‍ കല്ല്യാണ്‍.

ഈ വിഷയത്തെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ അതിവൈകാരികമാക്കാതെ നിയമത്തിന്റെ വഴി തേടുകയാണ് ശ്രീ ചെയ്യേണ്ടതെന്ന്‍ പവന്‍ കല്ല്യാണ്‍ പറഞ്ഞിരുന്നു.

ഈ പിന്തുണയ്ക്ക് നന്ദി പറഞ്ഞെങ്കിലും പവന്‍ കല്ല്യാണിന് ശക്തമായ മറുപടിയും നല്‍കിയിരിക്കുകയാണ് ശ്രീ റെഡ്ഡി.

സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷം പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവര്‍ ഇടപെട്ടാല്‍ പെട്ടന്നു തന്നെ പരിഹാരം ഉണ്ടാകും.

ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഉണ്ടായിട്ടില്ല-ശ്രീ പറഞ്ഞു. പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ദ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത്.

അതിനു പകരം പോലീസ് സ്‌റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്. തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ.

നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പിന്തുണ ആവശ്യപ്പെട്ടില്ല. ഇത് സിനിമാ മേഖലയ്ക്ക് നാണക്കേടാണ്- മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി പറഞ്ഞു.

റോഡിലെ പ്രതിഷേധത്തിനുശേഷം തലുഗു സിനിമയിലെ പല വമ്പന്മാരുടെയും അശ്ലീല ചാറ്റുകളും ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. സംവിധായകന്‍ കൊണ വെങ്കിട്ട്, നിര്‍മാതാവ് സുരേഷ് ബാബുവിന്റെ മകന്‍ അഭിറാം, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ എന്നിവരുടെ ചാറ്റുകളാണ് ശ്രീ റെഡ്ഡി പുറത്തുവിട്ടത്.

indian cinema sree reddy
Advertisment