Advertisment

ട്രാക്കിലിലേക്കില്ല, കാളപ്പൂട്ടു തന്നെ മതി; ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകും ശ്രീനിവാസഗൗഡ

New Update

ബെംഗളൂരു: കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസ ഗൗഡ. ഉസൈന്‍ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയെന്ന പെരുമ നേടി ഇന്ത്യന്‍ ബോള്‍ട്ട് എന്ന വിളിപ്പേരും ഗൗഡ സ്വന്തമാക്കിയിരുന്നു.

Advertisment

publive-image

ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച്‌ ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.

ഇതിന് മറുപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് താരം.കാളപ്പൂട്ട് തന്നെയാണ് തന്റെ ഇഷ്ടവിനോദമെന്നും സായ് യുടെ ട്രയസിനില്ലെന്നും ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതരെ ഇക്കാര്യം അറിയിക്കും. ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാംപ്യനാണെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഗൗഡ വ്യക്തമാക്കുന്നു.

sreenivasa gowda
Advertisment