Advertisment

ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു; ഇനി സ്വതന്ത്രന്‍; സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍ താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ഏഴുവര്‍ഷത്തെ വിലക്ക് അവസാനിച്ചു. വിലക്ക് കഴിഞ്ഞാൽ തന്റെ ആഭ്യന്തര കരിയറെങ്കിലും പുനരാരംഭിക്കണമെന്ന് 37 കാരനായ ശ്രീശാന്ത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ശാരീരിക ക്ഷമത തെളിയിക്കാനായാൽ ശ്രീശാന്തിനെ ഉൾപ്പെടുത്താമെന്ന് കേരള ക്രിക്കറ്റ് ടീമും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് ഇപ്പോഴത്തെ സ്ഥിതിയിൽ ആരംഭിക്കുന്നില്ലെങ്കിൽ വിദേശത്തു കളിക്കാൻ അനുവദിക്കണമെന്നു ബിസിസിഐയോട് അഭ്യർഥിക്കാനിരിക്കുകയാണ് ശ്രീശാന്ത്. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു ശ്രീശാന്ത്. രണ്ട് ടൂര്‍ണമെന്റുകളുടെയും ഫൈനലിലും കളിച്ചു.

Advertisment