ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തിൽ വില്‍ക്കാനുള്ള ആദായനികുതി വകുപ്പിന്‍റെ ആദ്യ നീക്കം പാളി.
1.14 കോടി രൂപ അടിസ്ഥാനവില നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്താതെ വന്നതോടെ രണ്ടു മാസത്തിനു ശേഷം തുക കുറച്ച് വീണ്ടും ലേലം നടത്താനാണ് ആദായനികുതി വകുപ്പിന്റെ നീക്കം .
ശ്രീവിദ്യയുടെ 1996 മുതലുള്ള ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ളാറ്റ് ലേലത്തിനു വച്ചത്. ഈ തുക അടയ്ക്കാന്‍ അവരുടെ സ്വത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഗണേഷ്കുമാറിനോട് ആവശ്യപെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല .
കുടിശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേശ്‌കുമാർ എംഎൽഎയ്ക്കു കൈമാറാനാണു ആദായ നികുതി വകുപ്പിന്റെ തീരുമാനം.
ശ്രീവിദ്യയുടെ മരണശേഷം 2006ലാണു ഫ്‌ളാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്തത്. അഭിഭാഷകനായ ഉമാശങ്കർ എന്നയാളാണ് ഈ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്നത്.
ശ്രീവിദ്യ മരിക്കുന്നതിന് മുൻപ് തന്നെ ഇയാൾ ഇവിടെ വാടകക്കാരനാണ്. ഇപ്പോൾ മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നൽകുന്നത്.
ശ്രീവിദ്യയുടെ പേരിലുള്ള 45 ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനാണ് ഫ്ളാറ്റ് ലേലം ചെയ്യുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടൻ ഗണേശിന്റെ അനുമതിയോടെയാണ് ഫ്ളാറ്റ് ലേലത്തിന് വച്ചിരിക്കുന്നത്.