Advertisment

ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഒത്തുകളിയെന്ന് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

New Update

publive-image

Advertisment

കൊളംബോ: ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഒത്തുകളി നടന്നതായുള്ള മുന്‍ ശ്രീലങ്കന്‍ കായികമന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച് ശീലങ്കന്‍ സര്‍ക്കാര്‍.

ശ്രീലങ്ക ഒത്തുകളിച്ച് തോറ്റതാണെന്ന് അന്നത്തെ ശ്രീലങ്കന്‍ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയാണ് ആരോപണമുന്നയിച്ചത്.

2017ലും മഹിന്ദാനന്ദ സമാന ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം മഹിന്ദാനന്ദയുടെ ആരോപണത്തിനെതിരെ മുന്‍ താരങ്ങളായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ധനെയും രംഗത്തെത്തി.

ആരോപണം നിഷേധിച്ച ഇരുവരും തെളിവുകള്‍ പുറത്തുവിടാന്‍ മഹിന്ദാനന്ദയെ വെല്ലുവിളിച്ചിരുന്നു. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനായിരുന്ന അര്‍ജുന രണതുംഗെയും ഒത്തുകളി ആരോപണം ഉന്നയിച്ചിരുന്നു.

Advertisment