Advertisment

ശ്രീവാസ്തവയുടെ വിടപറച്ചില്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ; ഷൂട്ടിംഗിന് പോകാതെ മറ്റൊരു വീട്ടിലെത്തി ആത്മഹത്യ

author-image
ഫിലിം ഡസ്ക്
New Update

നടന്‍ ശ്രീവാസ്തവ ചന്ദ്രശേഖറിന്റെ ആത്മഹത്യ തെന്നിന്ത്യന്‍ സിനിമാരംഗത്തെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്തയായിരുന്നു, ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ശ്രീവാസ്തവ എത്തിയിരുന്നു.

Advertisment

publive-image

വല്ലാമൈ താരായോ എന്ന വെബ്‌സീരിസില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുകയാണ് ശ്രീവാസ്തവ. കരിയറിന്റെ തുടക്ക ഘട്ടത്തിലാണ് ശ്രീവാസ്തവ വിടപറഞ്ഞിരിക്കുന്നത്. ജനുവരി 3ന് താരം ഷൂട്ടിംഗിന് പോയിരുന്നില്ല. അന്ന് താരം സെറ്റില്‍ എത്തിയിരുന്നില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

മാണ്ഡ്യയിലുള്ള താരത്തിന്റെ മറ്റൊരു വീട്ടിലേക്കാണ് അന്ന് പോയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു നടന്‍. ഏറെ നാളുകളായി വിഷാദ രോഗത്തിന് അടിമയായിരുന്നു ശ്രീവാസ്തവ. എന്നാല്‍ താരം വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നത് മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്ന താരം ഹാലൂസിനേഷന്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീവാസ്തവ മികച്ച നടനും വ്യക്തിത്വവും ആയിരുന്നു. താരത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാലോകവും.

srivastava chandrasekhar
Advertisment