New Update
റായ്ബറേലി: ഉത്തർപ്രദേശിൽ വനിതാ അധ്യാപകയെ ക്ലാസ്മുറിക്കുള്ളിൽ ഒരു സംഘം വിദ്യാർഥികള്‍ മർദിച്ചു. ഗാന്ധി സേവാനികേതനിൽ ശിശുക്ഷേമ ഓഫിസറായ മമത ദുബെയാണ് മർദനത്തിനിരയായത്. വിദ്യാർഥികളെ അനാഥർ എന്നു വിളിച്ചതാണ് പ്രകോപനമെന്ന് ഗാന്ധി സേവാ നികേതന്റെ മാനേജർ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ തന്നെ ആക്രമിക്കാൻ മാനേജർ വിദ്യാർഥികളെ പ്രേരിപ്പിച്ചതാണെന്ന് മമത കുറ്റപ്പെടുത്തി. മാനേജർക്കെതിരെ മമത സിറ്റി മജിസ്‌ട്രേറ്റിന് പരാതി നൽകി.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സംഭവം പുറത്തുവന്നത്. മമത ക്ലാസ് എടുത്തുകൊണ്ടിരിക്കെ കുട്ടികൾ പെട്ടെന്നു ബഹളമുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു. ഒരു വിദ്യാർഥി മമതയ്ക്കു നേരെ കസേര എറിയുന്നതും വ്യക്തമാണ്.
‘വിദ്യാർഥികളെ അനാഥർ എന്ന് വിളിച്ചതിനാലാണ് അവർ പ്രകോപിതരായി അധ്യാപികയെ മർദിച്ചത്. പലപ്പോഴും അവർ വിദ്യാർഥികളെ ശകാരിക്കുമായിരുന്നു’– ഗാന്ധി സേവാ നികേതന്റെ മാനേജർ മാധ്യമങ്ങളോടു പറഞ്ഞു.
#WATCH A child welfare official, Mamata Dubey, was thrashed by students at Gandhi Sewa Niketan in Raebareli, yesterday. pic.twitter.com/ZCBGJeZ8Z3
— ANI UP (@ANINewsUP) November 12, 2019