Advertisment

എനിക്ക് മഞ്ഞ നിറത്തോടു വല്ലാത്ത ഇഷ്ടമാണ് ; എന്‍റെ മകള്‍ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം ; ഇന്ദ്രന്‍സ് തുന്നിയ എന്‍റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത് ; കണ്ണുനനയിക്കുന്ന ഓര്‍മ്മകളുമായി സുരേഷ്‌ഗോപി

author-image
ഫിലിം ഡസ്ക്
New Update

സുരേഷ് ഗോപി അവതാരകനായി എത്തുന്ന പരിപാടിയാണ് 'കോടീശ്വരന്‍' . കഴിഞ്ഞ ദിവസത്തെ മത്സരാര്‍ത്ഥിയോട് സുരേഷ് ഗോപി പങ്കുവെച്ച സംഭവം ആരാധകരുടെ കണ്ണ് നനയിച്ചു. കാര്‍ അപകടത്തില്‍ തനിക്ക് നഷ്ടപ്പെട്ട മകളുടെ അന്ത്യ നിമിഷത്തെക്കുറിച്ചുള്ള കണ്ണ് നിറയ്ക്കുന്ന അനുഭവമാണ് ഷോയ്ക്കിടെ സുരേഷ് ഗോപി പങ്കുവെച്ചത്.

Advertisment

publive-image

'1992-ല്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. ഞാനും മമ്മുക്കയുമൊക്കെ അഭിനയിച്ച സിനിമയാണ്. എനിക്ക് മഞ്ഞ എന്ന നിറത്തോടു വല്ലാത്ത ഇഷ്ടമാണ്. അത് കൊണ്ട് തന്നെ മമ്മുക്ക എന്നെ 'മഞ്ഞന്‍' എന്നാണ് വിളിച്ചിരുന്നത്. ആ സിനിമയില്‍ ഞാന്‍ മഞ്ഞ ഷര്‍ട്ട് ഇട്ടു അഭിനയിക്കുന്ന ഒരു രംഗമുണ്ട്.

അതിന്റെ വസ്ത്രാലങ്കാരം ചെയ്തത് നടന്‍ ഇന്ദ്രന്‍സായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിയുമ്ബോള്‍ ആ മഞ്ഞ ഷര്‍ട്ട് എനിക്ക് തരണമെന്ന് ഞാന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ ഇന്ദ്രന്‍സ് ഭദ്രമായി മടക്കി ആ മഞ്ഞ ഷര്‍ട്ട് എനിക്ക് സമ്മാനിച്ചു.

എന്‍റെ മകള്‍ കാര്‍ അപകടത്തില്‍പ്പെടുമ്ബോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ ആ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്ബോഴൊക്കെ വിയര്‍പ്പ് നിറഞ്ഞ ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം.

ഒടുവില്‍ അവളെ എനിക്ക് നഷ്ടപ്പെട്ടു. അടക്കം ചെയ്യുമ്ബോള്‍ ഇന്ദ്രന്‍സ് തുന്നിയ ആ മഞ്ഞ ഷര്‍ട്ട് അവളെ പുതപ്പിച്ചാണ് കുഴിമാടത്തില്‍ കിടത്തിയത്. ഇന്ദ്രന്‍സ് തുന്നിയ എന്‍റെ ഇഷ്ട നിറമുള്ള ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത്'. ഏറെ ഇമോഷണലായി സുരേഷ് ഗോപി പറഞ്ഞു നിര്‍ത്തുന്നു.

Advertisment