കോഴിക്കോട് : മുക്കത്ത് ദലിത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നാണ് ആവശ്യം. കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായും ആരോപണമുണ്ട്.
ശരിക്കും മരണം എത്ര രസകരമാണ്. ആത്മഹത്യയുടെ തലേദിവസം നോട്ട് ബുക്കില്‍ അനുപ്രിയ കുറിച്ച വരികളാണിത്. മരണത്തിന് തൊട്ടുമുൻപ് 17കാരിയുടെ കലുഷിതമായ മനസാണ് ഡയറിയില്‍ നിറയെ. പ്രണയം തലയ്ക്കു പിടിച്ച പെൺകുട്ടിയുടെ ചിന്തകളും. ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂള്‍ യൂണിഫോമിലാണ് അനുപ്രിയയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത് .
ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയം ഏറെ വൈകിയാണ് വീട്ടുകാര്‍ അറിഞ്ഞത്. കാമുകനാണോ മരണകാരണമായതെന്നു സംശയിക്കുന്നു. കാമുകനായ യുവാവിനെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.