Advertisment

സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ ഐടി സെക്രട്ടറി ശിവശങ്കരന്‍ നിത്യ സന്ദര്‍ശകനായിരുന്നെന്ന് റെസിഡന്‍സ് അസോസിയേഷന്‍; രാത്രി എട്ടുമണിക്ക് വന്നാല്‍ മദ്യപിച്ച് രാത്രി ഒരു മണിക്ക് ശേഷമാണ് പോയിരുന്നതെന്നും വെളിപ്പെടുത്തല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ ആരോപണം നേരിടുന്ന സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റിൽ ഐടി സെക്രട്ടറി ശിവശങ്കർ ഐഎഎസ് സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് ഫ്ലാറ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി.

സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ രാത്രി വൈകുവോളം ആളുകള്‍ വന്ന് പോകുന്നത് പതിവായിരുന്നു. രാത്രി സ്ഥിരമായി പാര്‍ട്ടികള്‍ നടക്കാറുണ്ടായിരുന്നു. സ്റ്റേറ്റ് കാറുകളില്‍ ആളുകള്‍ വരികയും മദ്യപിച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്നതും ഇവിടെ പതിവായിരുന്നുവെന്നാണ് ആരോപണം.

ഐടി സെക്രട്ടറി ശിവശങ്കരന്‍ രാത്രി എട്ട് മണിയോടെ വന്നാല്‍ മദ്യപിച്ച് രാത്രി ഒരു മണിക്ക് ശേഷമൊക്കെയാണ് പോകാറുളളതെന്ന് ഫ്‌ളാറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വെളിപ്പെടുത്തി.

സ്റ്റേറ്റ് കാറിലാണ് ശിവശങ്കരന്‍ വന്നുകൊണ്ടിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് തിരിച്ച് പോകുന്നതും സ്‌റ്റേറ്റ് കാറില്‍ ആയിരുന്നു. പൂജപ്പുരയില്‍ ആയിരുന്നു അന്ന് ശിവശങ്കരന്‍ താമസിച്ച് കൊണ്ടിരുന്നത്. ഏതാണ് വകുപ്പ് എന്ന് അറിയില്ലായിരുന്നു.

രാത്രി ഒന്നരയ്‌ക്കൊക്കെ സന്ദര്‍ശനം പതിവായതോടെ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്നും ഭാരവാഹികള്‍ പറയുന്നു.

Advertisment