തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മജിസ്ട്രേട്ടിനു നൽകിയ രഹസ്യ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്തിയും സ്പീക്കറും മന്ത്രിമാരും ഡോളർ കടത്തിൽ പങ്കാളികളാണെന്ന് സ്വപ്ന രഹസ്യമെഴി നൽകിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിനു പിന്നാലെ സർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്നും സ്വപ്ന പറഞ്ഞതായാണ് പുതിയ റിപ്പോർട്ട്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ് വെളിപ്പെടുത്തൽ. കസ്റ്റംസ് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലും ഇതുസംബന്ധിച്ച പരാമർശമുണ്ട്.
ഉന്നതരുടെ നിയമവിരുദ്ധവും അനുചിതവുമായ പ്രവൃർത്തികളെക്കുറിച്ചും അറിയാം. ഉന്നതപദവിയിലുള്ള ചില വ്യക്തികൾ വിവിധ ഇടപാടുകളിലായി കോഴപ്പണം കൈപ്പറ്റിയിട്ടുണ്ട്. ചില ഇടപാടുകളിൽ അറബി പരിഭാഷകയാകാൻ നിർബന്ധിതയായതിനാൽ തനിക്ക് ഇടപാടുകളെക്കുറിച്ച് എല്ലാമറിയാം.
എല്ലാത്തിനും താൻ സാക്ഷിയാണ്. അനധികൃത പണമിടപാടുകളിൽ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടനിലക്കാരിയായി പ്രവർത്തിച്ചു. സംസ്ഥാന സർക്കാരിന്റെ വിവധ പദ്ധതികളുടെ മറവിലാണ് ഇതെല്ലാം നടന്നതെന്നും സ്വപ്ന നൽകിയ രഹസ്യമൊഴിയിലുണ്ട്.