Advertisment

തായ്‌ലന്‍ഡിലെ ബുദ്ധ ക്ഷേത്രത്തില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പ് മോചിപ്പിച്ച കടുവകളില്‍ പകുതിയും ചത്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ കാഞ്ചനാബുരിയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധ ക്ഷേത്രത്തില്‍ നിന്ന് മൂന്നു വര്‍ഷം മുമ്ബ് നിന്ന് മോചിപ്പിച്ച കടുവകളില്‍ പകുതിയും ചത്തു.

Advertisment

publive-image

147 കടുവകളില്‍ 86 കടുവകളാണ് ചത്തത്. വൈറസ് ബാധിച്ചും സ്ഥലംമാറ്റത്തിന്‍റെ പിരിമുറുക്കം മൂലവുമാണ് കടുവകള്‍ ചത്തതെന്ന് തായ്‌ലാന്‍ഡിന്‍റെ പാര്‍ക്ക് സര്‍വീസ് അറിയിച്ചു.

കടുവകളെ വളര്‍ത്തുന്നതിലൂടെ ശ്രദ്ധനേടിയ തായ് ബുദ്ധ ക്ഷേത്രത്തിലെ ഫ്രീസറില്‍ നിന്ന് 2016ല്‍ 41 കടുവ കുഞ്ഞുങ്ങളുടെ മൃതശരീരം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷകരും ക്ഷേത്രത്തില്‍ നിന്ന് കടുവകളെ ഒഴിപ്പിക്കുകയായിരുന്നു. കടുവകളുടെ ശരീര ഭാഗങ്ങള്‍ ചൈനീസ് മരുന്നുകളുടെ നിര്‍മാണത്തിന് ഇവിടെ നിന്ന് കയറ്റി അയക്കുന്നുവെന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ കടുവകള്‍ കൂട്ടത്തോടെ ചത്തതോടെ ദേശീയോദ്യാന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൃഗ സംരക്ഷണ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. കടുവകളെ സുരക്ഷിതമായ സാഹചര്യത്തിലാണോ അധികൃതര്‍ പാര്‍പ്പിച്ചിരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

Advertisment