Advertisment

പ്രിയപ്പെട്ട ചിതുവിന് യാത്രമൊഴി; മോർച്ചറിക്കു പുറത്ത് ഹൃദയംപൊട്ടി സഹപ്രവര്‍ത്തകര്‍

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: തമിഴകത്തിനു ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല നടിയും അവതാരകയുമായ വിജെ ചിത്രയുടെ മരണ വാർത്ത. മരണത്തിന് മണിക്കൂറുകൾ മുൻപ് പോലും ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആയ നടി ഇനി ഇല്ലെന്ന യാഥാര്‍ഥ്യം ഉറ്റവരേയും സഹപ്രവര്‍ത്തകരേയും ഒരുപോലെ ദുഖത്തിലാഴ്ത്തി.

Advertisment

publive-image

ചെന്നൈയിലെ നസ്രത്ത് പേട്ടിലെ ഹോട്ടല്‍ റൂമിലാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസുണ്ടായിരുന്ന താരം പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധേയയായത്.

താരത്തിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന സഹപ്രവർത്തകരുടേയും ദൃശ്യങ്ങള്‍ കാഴ്ചക്കാരേയും ദുഃഖിതരാക്കുന്നു . മോർച്ചറിക്കു പുറത്ത് വേദനയോടെ നിൽക്കുന്നവരുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്.

താരം അവസാനമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങൾ സങ്കടത്തിന്റെ നിഴലുള്ളതായിരുന്നില്ല. ഇൻസ്റ്റഗ്രാമില്‍ ഏറെ സജീവമായ ചിത്രയ്ക്ക് ഒന്നര മില്യണിലേറെ ഫോളോവേഴ്സും ഉണ്ടായിരുന്നു.

ചെന്നൈ കോട്ടൂർപുരം സ്വദേശിയാണ് ചിത്ര. ഒരു തമിഴ് സിനിമയിലേക്ക് ചിത്ര കരാർ ആയിരുന്നതായും റിപ്പോർട്ടുകളുണ്ട്. മക്കൾ ടിവി, ജയ ടിവി, സീ തമിഴ്, സ്റ്റാർ വിജയ് തുടങ്ങിയ ചാനലുകളിലെല്ലാം നിരവധി ഷോയുടെ അവതാരകയായ ചിത്ര വിവിധ ചാനലുകളിലെ സീരിയലുകളിലും അഭിനയിച്ചിരുന്നു

film news
Advertisment