Advertisment

തമിഴ്നാട് ഗവര്‍ണര്‍ക്ക് പ്രായം മുത്തശ്ശന്റേതെങ്കിലും കൈയ്യിലിരുപ്പ്‌ കൊച്ചുമകന്‍റെ ? ഗവര്‍ണര്‍ക്കെതിരെ സ്ത്രീ വിഷയത്തില്‍ ആരോപണം ഉയരുന്നത് 6 മാസത്തിനിടെ മൂന്നാം തവണ ! യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ മുറിയില്‍ കയറിയതിനു നാട്ടുകാര്‍ തടഞ്ഞുവച്ചതും വീക്ക് ലേഖികയെ തലോടിയ ഇതേ ഗവര്‍ണറെ ?

New Update

publive-image

Advertisment

ചെന്നൈ : വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗവര്‍ണറായിരുന്ന എന്‍ഡി തിവാരി യുവതിയ്ക്കൊപ്പം കിടക്ക പങ്കിടുന്ന വീഡിയോ പുറത്തായത്.

കാര്യസാധ്യത്തിനായി വന്ന യുവതിയെ ഗവര്‍ണര്‍ സ്വന്തം ലൈംഗിക സാധ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ സമാന ആരോപണമാണ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ബിരുദങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപിക ലൈംഗികവൃത്തിയ്ക്ക് നിര്‍ബന്ധിക്കുന്നതായ പരാതിയില്‍ ഇന്നലെ ചെന്നൈയിലെ കോളജ് പ്രൊഫസര്‍ കൂടിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗവര്‍ണര്‍ക്കുവേണ്ടിയായിരുന്നു ഇത് ചെയ്തതെന്നായിരുന്നു അധ്യാപികയുടെ മൊഴി . ചെന്നൈ വിരുദു നഗറിലെ കോളേജ് അധ്യാപികയായ നിര്‍മ്മലാദേവി അറസ്റ്റിലായത്.

ഇതിനു പിന്നാലെയാണ് പത്രസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ തൊട്ട് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വീണ്ടും അബദ്ധത്തില്‍ വീണിരിക്കുന്നത് .

കഴിഞ്ഞ ഡിസംബറില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആയി ചുമതലയേറ്റ ശേഷം വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഒരു വീട്ടില്‍ എത്തിയപ്പോള്‍ യുവതി കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ അകത്തേയ്ക്ക് കയറിചെന്നതിന്റെ പേരില്‍ ഗവര്‍ണര്‍ വിവാദത്തിലായിരുന്നു.

യുവതി കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗവര്‍ണര്‍ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറുന്നത് കണ്ട യുവതി ബഹളം വച്ചു. ഇതോടെ നാട്ടുകാരും ഓടിക്കൂടി. അന്ന് നാട്ടുകാര്‍ ഗവര്‍ണറെ തടഞ്ഞുവച്ചതാണ് . പോലീസെത്തിയാണ് മോചിപ്പിച്ചത് . അതിനും പുറമെയാണ് ഇപ്പോള്‍ തലോടല്‍ വിവാദം.

ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ സംഭവമെന്നതാണ് ഇതിലെ വൈരുദ്ധ്യം.

സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ ഗവര്‍ണറുടെ നടപടിയാണ് വിവാദമായത്. ദ വീക്കിലെ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യന്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് ട്വീറ്റ് ചെയ്തതോടൊയണ് സംഭവം പുറത്തായത്.

പത്രസമ്മേളനം അവസാനിച്ചപ്പോള്‍ ഞാന്‍ ഗവര്‍ണറോട് ചില കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ എന്റെ സമ്മതമില്ലാതെ കവിളില്‍ തലോടി. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുശേഷമായിരുന്നു ഗവര്‍ണറുടെ നടപടി.

അനുവാദിമില്ലാതെ ഒരാളുടെ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല.’ മാധ്യപ്രവര്‍ത്തക കുറിച്ചു. ഗവര്‍ണറുടെ നടപടിയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തക താന്‍ മുഖം പലതവണ കഴുകിയെന്നും ട്വീറ്റില്‍ കുറിച്ചു.

rape cases tamizh politics
Advertisment