Advertisment

നികുതി വെട്ടിപ്പുകള്‍ മൂലം രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത്‌ 75000 കോടി രൂപ

New Update

publive-image

Advertisment

നികുതി വെട്ടിപ്പുകള്‍ മൂലം രാജ്യത്തിന് പ്രതിവര്‍ഷം 75000 കോടി രൂപ (10.3 ബില്യണ്‍ ഡോളര്‍) നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഓഫ് ടാക്‌സ് ജസ്റ്റിസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത നികുതി എന്നീമേഖലകളിലുള്ള തട്ടിപ്പിലൂടെയാണ് സര്‍ക്കാരിന് ഇത്രയുംതുക നഷ്ടമാകുന്നത്. എംഎന്‍സികളും വ്യക്തികളും നികുതി വെട്ടിക്കുന്നതുമൂലം ആഗോള നികുതിയിനത്തില്‍ വര്‍ഷംതോറും 42700 കോടി ഡോളറിലധികം നഷ്ടം രാജ്യത്തിനുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മള്‍ട്ടിനാഷണല്‍ കമ്പനികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യണ്‍ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യണ്‍ ഡോളറുമാണ് നഷ്ടപ്പെടുന്നത്.

മൗറീഷ്യസ്, സിങ്കപ്പൂര്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പേരിലെത്തുന്ന അനധികൃത സാമ്പത്തികഇടപാടുകള്‍വഴിയും രാജ്യത്തിന് വന്‍ സാമ്പത്തികനഷ്ടമാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment