Advertisment

നിയമസഭാ തെരഞ്ഞെടുപ്പിൽ തണ്ടാൻ സമുദായം യുഡിഎഫിനെ പിന്തുണക്കുമെന്ന് തണ്ടാൻ സമുദായ സംരക്ഷണ സമിതി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ തണ്ടാൻ സമുദായം യുഡിഎഫിനെ പിന്തുണക്കുമെന്ന് തണ്ടാൻ സമുദായ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ആര്‍ സുജിത്ത്. ഭരണഘടനയുടെ പട്ടികയിൽ സംവരണത്തിന് അവകാശമുളള 61 -മത്തെ ജാതിയായി ഉൾപ്പെടുത്തിയിട്ടും ജാതി സർട്ടിഫിക്കറ്റ് നൽകാതെ സിപിഎം വഞ്ചിക്കുകയാണ് ചെയ്തതെന്ന് ലീഗൽ അഡ്വൈസര്‍ എ.ഡി ജോൺ ജോണും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തണ്ടാൻ സമുദായത്തിന്ന് അർഹമായ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ നടപടി സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളാണ്. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ തണ്ടാൻ സമുദായം കവർന്നെടുക്കുന്നുവെന്ന കുപ്രചരണമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത് വാസ്തവ വിരുദ്ധമാണ്. കേരളത്തിൽ തണ്ടാൻ എന്ന വിഭാഗമില്ലെന്ന വാസ്തവ വിരുദ്ധമായ കണ്ടെത്തലാണ് ഇടതു സർക്കാരുകൾ നടത്തിയത്. ജാതി സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ തെങ്ങ് ചെത്തുന്നത് കണ്ടില്ലെന്നും ഓലമടയുന്നത് കണ്ടില്ലെന്നുമാണ് ഇടതു സർകാരുകൾ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്.

ഈ നിലപാടിനെതിരായാണ് യുഡിഎഫിന് പിന്തുണ നൽകിയത്. ജില്ലയിലെ മൂന്നര ലക്ഷത്തോളം പേർക്കിടയിൽ യുഡിഎഫിനു വേണ്ടി പ്രചരണം നടത്തുമെന്നും ആര്‍ സുജിത്ത് പറഞ്ഞു. ലീഗൽ അഡ്വൈസർ എ.ഡി ജോൺ ജോണിനു പുറമെ ട്രഷറർ ഡോ. പിസി ഗോപിനാഥും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment