റിയാദ് :ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ജയിലിലടക്ക ണമെന്ന് നവോദയ കുടുംബവേദി അഭ്യർത്ഥിക്കുന്നു. സ്വന്തം സ്ഥാപനത്തിൽ മിടുക്കിയായ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിട്ടും നിസ്സംഗത പുലർത്തുന്ന സ്ഥാപനാധികാരി കളുടെ നിലപാട് സംശയാസ്പദമാണ്.
ആഭ്യന്തര അന്വേഷണത്തിനായി വിദ്യാർഥികൾ സമരരംഗത്തിറങ്ങേണ്ടി വന്നതും ശ്രദ്ധേയമാണ്. പ്രവാസിയായിരുന്ന വിദ്യാർത്ഥിയുടെ വേർപാട് പ്രവാസി സമൂഹത്തെ യാകെ വേദനിപ്പിക്കുന്നതാണ്. ഫാത്തിമയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്ന തിനൊപ്പം കുട്ടിയുടെ പിതാവ് അബ്ദുൽ ലത്തീഫ് നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും നവോദയ കുടുംബവേദി പിന്തുണ പ്രഖ്യാപിക്കുന്നു.