റിയാദ് : റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള തദീഖിൽ മരണമടഞ്ഞ ആലപ്പുഴ കായംകുളം സ്വദേശി സദാശിവൻ വിദ്യാധരന്റെ (62) മൃതദേഹം നാട്ടിൽ സംസ്‌ക്കരിച്ചു. താമസസ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. തദീഖിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
സദാശിവന്റെ സുഹൃത്തുക്കൾ മരണ വിവരം അദ്ദേഹത്തിന്റെ സ്‌പോൺസറെ അറിയിക്കുകയും, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ സുഹൃത്തായ ജയേഷിന്റെ പേരിൽ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും ചെയ്തു. ആലപ്പുഴയിലെ പ്രവാസി സംഘം പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം പ്രവർത്തക രോടൊപ്പം സാംസ്‌കാരിക വിഭാഗം കൺവീനർ സജിത്, സദാശിവന്റെ സുഹൃത്തും നാട്ടുകാരനു മായ രാജു, സദാശിവന്റെ സൗദി സ്പോൺസർ എന്നിവർ മൃതദേഹം നാട്ടിലെത്തിക്കു ന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
പിതാവും, ഭാര്യയും രണ്ടു പെൺ മക്കളുമടങ്ങുന്നതാണ് സദാശിവന്റെ കുടുംബം. 26 വർഷം സൗദിയിൽ ജോലി ചെയ്തിട്ടും പ്രായപൂർത്തിയായ രണ്ടു പെൺമക്കളുടെ വിവാഹമെന്ന സ്വപ്നം സഫലമാക്കാൻ കഴിയാതെയാണ് അദ്ദേഹം യാത്രയായത്.