റിയാദ്: പഴയ പ്രതാപത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വീണ്ടും ഭാഗികമായി അടക്കുന്നതിന്റെ പേരിൽ സർവീസ് നിലക്കില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്ന റിയാദ് ഐ സി എഫ് കൗൺസിൽ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.
റൺവേ നവീകരണത്തിനായി മൂന്ന് വർഷത്തിലധികം പൂട്ടിയിട്ടശേഷം കരിപ്പൂർ വിമാന ത്താവളത്തിലേക്ക് സർവീസ് നടത്താൻ എയര്‍ ഇന്ത്യ ഉള്‍പ്പെടെ വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ അനുമതി ലഭിച്ചതോടെ പ്രവാസികൾ ഏറെ പ്രതീക്ഷയിലാണ്.
ഇതിനിടയിൽ അഞ്ചുമാസത്തേക്ക് വീണ്ടും വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്ന തീരുമാനം ആശങ്ക ഉയർത്തുന്നതാണ്. സർവീസിനെ ബാധിക്കാതെ സമയക്രമം മാത്രം മാറ്റി നവീകരണ പ്രവ്യത്തികൾ നടത്തുമെന്ന് വിമാനതാവള ഡയറക്ടറുടെ വാക്കുകൾ ഐ സി എഫ് മുഖവിക്കെടുക്കുന്നു. മുമ്പത്തെ പോലെ പരിശോധനകൾ വൈകിച്ചും ഫയലുകൾ പൂഴ്ത്തിയും കോഴിക്കോടിന്റെ വികസന സ്വപ്നങ്ങളുടെ ചിറകരിയാൻ ഇനിയും ശ്രമിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടി കൾക്ക് ഐ സി എഫ് വീണ്ടും രംഗത്തിറങ്ങും.