കോഴിക്കോട്: സജിത എന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പത്തുവർഷക്കാലം സ്വന്തം വീട്ടിൽ അടച്ചുപൂട്ടി പീഡിപ്പിക്കുകയും ലൈംഗിക അടിമയാക്കുകയും ചെയ്ത മനോരോഗിയായ റഹ്മാൻ എന്ന വ്യക്തിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ് ചെയർമാനുമായ സുധീഷ് കേശവപുരി ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള തീർത്തും ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തെ ദിവ്യപ്രണയം എന്നപേരിൽ വെള്ളപൂശുന്ന മാധ്യമ പ്രവർത്തകർ മാധ്യമ ധർമ്മം മറക്കുകയാണ്.
കേരളത്തിന് പുറത്ത് മൂക്കിനു താഴെയുള്ള സകലമാന വിഷയങ്ങളെക്കുറിച്ചും പ്രതികരിക്കാറുള്ള കേരളത്തിലെ സാംസ്കാരിക നായകരുടെയും ബുദ്ധിജീവികളുടെയും മൗനം ജുഗുപ്സാവഹമാണ്.
ഇത്തരത്തിൽ ഒരു യുവതിയെ ദീർഘമായ പത്തുവർഷക്കാലം മാനസികമായും ശാരീരികമായും
പീഢിപ്പിച്ച വ്യക്തിക്കെതിരെ സ്വമേധയാ കേസെടുത്തുകൊണ്ട് മനുഷ്യാവകാശ മൂല്യങ്ങൾ സംരക്ഷിക്കുവാൻ മനുഷ്യാവകാശകമ്മീഷനും കേരള വനിതാകമ്മീഷനും തയ്യാറാകണം.