Advertisment

സൗദി പ്രവാസികളുടെ മടക്ക യാത്രയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജിദ്ദ ഒഐസിസി കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകി

New Update

publive-image

Advertisment

ജിദ്ദ: പ്രവാസികളുടെ മടക്ക യാത്രക്കുള്ള പ്രയാസങ്ങൾ ലഘുകരിക്കണമെന്നും, വാകിസ്‌നഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വികരിക്കണമെന്നും ആവിശ്യപ്പെട്ട്, കേന്ദ്ര - കേരള സര്കാരുകൾക്ക് ഒഐസിസി ജിദ്ദ കമ്മിറ്റി നിവേദനം നൽകി.

കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കർ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ, കേരളത്തിലെ ഇരുപത് എം പിമാർ, സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസെഫ് സയീദ് എന്നിവർക്കാണ് നിവേദനം നൽകിയതെന്ന് പ്രസിഡണ്ട് കെ.ടി.എ മുനീർ അറിയിച്ചു.

publive-image

മുഖ്യമന്ത്രി വിദേശങ്ങളിലേക്കു യാത്ര പോകുവാനുള്ളവർക്കു വാകിസ്‌നേഷൻ മുൻഗണന നൽകുമെന്നും, പാസ്പോര്ട്ട് നമ്പർ ഉള്ള സര്ടിഫിക്കറ്റ് നൽകുമെന്നും പ്രഖ്യാപിച്ചത് സ്വാഗതാ ർഹമാണെന്ന്, എന്നാൽ ഇതിനുള്ള നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് ലഭിച്ചിട്ടില്ല.

ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്‌ വാക്സിനും സൗദിയിലെ ആസ്ട്രാസനിക്ക വാക്സിനും നിർമിക്കുന്നത് പൂനയിലെ സിറം ഇൻസ്റ്റിറ്റൂട്ട് ആയതിനാൽ, ഇവ ഒന്നാണെന്നുള്ള സർട്ടിഫിക്കറ്റും നൽകുകയും അതിൽ പാസ്പോര്ട്ട് നമ്പറും രേഖപെടുത്തണമെന്നും ആവശ്യപ്പെട്ടു.

മേൽ സൂചിപ്പിച്ച വാക്സിനുകളുടെ ഡോസുകൾ ഇരു രാജ്യത്ത് നിന്നും സ്വികരിക്കുവാനുള്ള സംവിധാനം ഉണ്ടാകണം. ഇതിനോടകം കോവാക്സിൻ സ്വികരിച്ച പ്രവാസികൾക്ക് അവ വിദേശങ്ങളിൽ അംഗീകരിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം. സർട്ടിഫിക്കറ്റുകളിലെ ക്വു. ആർ. കോഡ് വിദേശങ്ങളിൽ നിന്നും പരിശോധിക്കുവാനുള്ള സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാകണം.

രണ്ടു ഡോസുകൾക്കിടയിലെ കാലതാമസം നാലു മാസത്തോളം വരുന്നത് ഒഴിവാക്കണം. ഇതിനു ഐസിഎംആർ മാനദണ്ഡത്തിൽ മാറ്റം വരുത്തേണ്ടി വരും. ഒപ്പം രണ്ടു രാജ്യങ്ങളിൽ നിന്നും വാകിസിനുകളുടെ ഡോസുകൾ സ്വികരിക്കുന്നതിലെ ആരോഗ്യ പ്രശനങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നുള്ള പഠന റിപ്പോർട്ടും ആവശ്യമാണ്.

വിദേശങ്ങളിൽ അംഗീകരിച്ച ഫൈസർ, മോഡണ,ജോൺസൻ ആൻഡ് ജോൺസൺ എന്നിവ കൂടി ഇന്ത്യയിൽ ലഭ്യമാക്കണമെന്നും ആവിശ്യപ്പെട്ടു കൊണ്ട് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബലറാം ഭാർഗവയ്ക്കും നിവേദനം നൽകി.

കഴിഞ്ഞ വര്ഷം മാർച്ച് 14 മുതൽ തുടങ്ങിയ സൗദി ഇന്ത്യൻ വ്യെമ ഗതാഗതം സാധാരണ നിലയി ലേക്ക് പുന്നാരംഭിക്കുന്നതിനും എയർ ബൈബിൾ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വെക്കുന്ന തിനും വേണ്ട നടപടികൾ സ്വികരിക്കണം. കുറഞ്ഞ പക്ഷം വാകിസിനേഷൻ സ്വികരി ച്ചവർക്കു നേരിട്ട് യാത്ര സാധ്യമാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രവാസികളുടെ സവിശേഷമായ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടുകൾ നടത്തമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആവിശ്യമായ നടപടികൾ സ്വികരിക്കുന്നതിനു മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നോർക്ക സിഇഒക്കും നിർദേശം നൽകിയ വിവരവും, കേന്ദ്ര വിദേശ കാര്യ മന്ത്രി വി മുരളീധരന്റെ ഓഫീസിൽ നിന്നും വിളിച്ച് വിശദാംശങ്ങൾ ചോദിക്കു കയും നടപടികൾ ഉടൻ ഉണ്ടാകുമെന്നും, പ്രശനങ്ങൾ അടിയന്തര പ്രാധാന്യമുള്ളതാ ണെന്നും വിദേശ കാര്യാ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ശശി തരൂർ ഇമെയിൽ മറുപടിയിൽ അറിയിച്ചതായി മുനീർ പറഞ്ഞു.

publive-image

 

soudi news
Advertisment