Advertisment

മാതാപിതാക്കളെയും രണ്ടു ഡെപ്യൂട്ടികളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

New Update

publive-image

Advertisment

ബൂണ്‍ (നോര്‍ത്ത് കരോലിന): നോര്‍ത്ത് കരോലിന ബൂണ്‍ ഹാര്‍ഡ്മന്‍ സര്‍ക്കിളിലെ വീട്ടില്‍ മാതാവിനെയും വളര്‍ത്തച്ഛനേയും രണ്ടു ഡെപ്യൂട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

സാര്‍ജന്റ് ക്രിസ്വാര്‍ഡ്, കെ.9 ഡപ്യൂട്ടി ലോഗന്‍ ഫോക്‌സ്, മാതാവ് ആനറ്റ് ലിഗോണ്‍ (61), ജോര്‍ജ് വയറ്റ് ലിഗോണ്‍ (58), എന്നിവരും പ്രതി ആള്‍ട്ടന്‍ ബര്‍ത്തീസു (32) മാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്.

publive-image

ഏപ്രില്‍ 28 ബുധനാഴ്ചയായിരുന്നു സംഭവം. ആനറ്റും ജോര്ജും ജോലിക്ക് വരാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഹാര്‍ഡ്മാന്‍ വീട്ടിലെത്തിയ പോലീസ് വീടിനു മുന്നില്‍ അവരുടെ കാറും മറ്റു സാധനങ്ങളും കണ്ടെത്തി.

രാവിലെ 9.55 മുതല്‍ രാത്രി 10 വരെ പോലീസ് പുറത്ത് കാവല്‍ നിന്ന് ഒരാളനക്കവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സാര്‍ജന്റ് ക്രിസ്വാര്‍ഡും ലോഗന്‍ ഫോക്സും വീടിനകത്തേക്ക് കയറി. വീടിന്റെ ബേസ്‌മെന്റില്‍ ഒളിച്ചിരുന്ന പ്രതി ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ലോഗന്‍ ഫോക്സ് സംഭവസ്ഥലത്തും ക്രിസ്വാര്‍ഡ് ആശുപത്രിയിയിലും വച്ച് മരണമടഞ്ഞു.

publive-image

ഇവരെ വീട്ടില്‍ നിന്നും പുറത്തിറക്കുവാന്‍ ശ്രമിച്ച മറ്റൊരു പോലീസ് ഓഫീസര്‍ക്കും വെടിയേറ്റുവെങ്കിലും ഹെല്‍മറ്റും വെസ്റ്റും വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രതി ആര്‍ട്ടനും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

വീട്ടിനകത്തു നിന്നും മാരകപ്രഹരശേഷിയുള്ള തോക്കുകള്‍ പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. വട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടികളാണ് കൊല്ലപ്പെട്ടത്. ക്രിസ്വാര്‍ഡിന് 8 വര്‍ഷത്തെയും ലോഗന്‍ ഫോക്‌സിന് രണ്ടു വര്‍ഷത്തെയും സര്‍വീസാണുള്ളത്.

വെടിവെക്കുന്നതിന് ആള്‍ട്ടനെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷണത്തിലാണെന്നും ഡെപ്യൂട്ടികളുടെ ആകസ്മിക വിയോഗത്തില്‍ വട്ടോഗ കൗണ്ടി ഷെരീഫ് ഓഫീസ് കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

us news
Advertisment