Advertisment

തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംവിധായകന്‍ സീനു രാമസ്വാമിയാണ് മരണവാര്‍ത്ത പങ്കുവച്ചത്.

Advertisment

publive-image

‘എന്റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ” എന്ന് സീനു രാമസാമി ട്വീറ്റ് ചെയ്തു. 2019ല്‍ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ കണ്ണെ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പെട്ടി ഗണേശന്‍ അവസാനമായി അഭിനയിച്ചത്.

ബില്ല 2, ഉസ്താദ് ഹോട്ടല്‍, നീര്‍പാര്‍വൈ, കോലമാവ് കോകില, തേന്‍മേര്‍ക്കു പരുവക്കാട്ര് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് തീപ്പെട്ടി ഗണേശന്‍. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ കരിയര്‍ നിലനിര്‍ത്താന്‍ നടന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ചെറിയ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട നടന്‍ അജിത്തിനോട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അജിത്ത് മാത്രമാണ് തന്നെ യഥാര്‍ഥ പേരായ കാര്‍ത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്റെ ദുരവസ്ഥ അറിഞ്ഞാല്‍ അദ്ദേഹം സഹായിക്കുമെന്നും കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞിരുന്നു.

നടനും സംവിധായകനുമായ രാഘവ ലോറന്‍സ്, സ്‌നേഹന്‍ എന്നിവര്‍ കാര്‍ത്തിക്കിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.

film news
Advertisment