തൊടുപുഴ: അഞ്ചിരി സെന്റ് മാർട്ടിന്‍ ഡി പോറസ് പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചു മോഷണം നടന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ നടയ്ക്കു സമീപം റോഡ് സൈഡിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
മോഷ്ടാവ് നേർച്ചപണം അപഹരിച്ചതായി വികാരി ഫാ. വർക്കി മണ്ഡപത്തിൽ പറഞ്ഞു. വിവരം അറിഞ്ഞ് കൈക്കാരന്മാരായ മാത്യു ചേബ്ലാങ്കൽ, ഷാജി ചേർത്തലയ്ക്കൽ, ഇടവകാംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി. തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.