Advertisment

മറ്റു സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കില്‍ ഇഡിക്കു ചുട്ടമറുപടി കിട്ടുമെന്ന് മന്ത്രി തോമസ് ഐസക്ക്

New Update

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ചട്ടമ്പിത്തരം ഇവിടെ കാണിക്കാനാണ് ഭാവമെങ്കില്‍ ഇഡിക്കു ചുട്ടമറുപടി കിട്ടുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ബിജെപിക്കാര്‍ പിന്നിലുണ്ട് എന്ന ഹുങ്കുമായി എന്തും ചെയ്തുകളയാമെന്ന് ഇഡിയുടെ കൊച്ചി യൂണിറ്റ് അധികാരികള്‍ കരുതുന്നുവെങ്കില്‍ അതിനൊത്ത രീതിയിലുള്ള പ്രതികരണവും ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

തുടലഴിച്ചു വിട്ട കേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലു പിടിക്കുന്ന കരങ്ങളെയും ഭയമില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പ്രസ്താവനയ്ക്കു മറുപടിയായി തോമസ് ഐസക് പറഞ്ഞു. കിഫ്ബിയെ തകര്‍ത്ത് കേരള വികസനം സ്തംഭിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും.

അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവും വേണ്ട. വിദേശത്തു നിന്നു മസാലബോണ്ടുവഴി പണം സമാഹരിച്ചതിനെ കേന്ദ്രമന്ത്രി വിശേഷിപ്പിക്കുന്നത് "വിദേശത്തു നിന്നും പണം കൈപ്പറ്റി' എന്നാണ്. ഇന്ത്യാ ചരിത്രത്തില്‍ സമാനതകളില്ലാത്ത രീതിയില്‍ കമ്മീഷനും അഴിമതിയുമായി പാര്‍ട്ടി ഫണ്ട് സമാഹരിച്ചിട്ടുള്ള ബിജെപിയുടെ മന്ത്രിക്ക് അങ്ങനെ തോന്നിയതില്‍ അത്ഭുതമില്ല. തങ്ങളെപ്പോലെയാണ് ബാക്കിയുള്ളവരെല്ലാം എന്നു ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisment