Advertisment

തോവാളയിലെ പൂക്കളും മലയാളിയുടെ ഓണാഘോഷവും -ജയന്‍ കൊടുങ്ങല്ലൂര്‍

New Update

publive-image

Advertisment

ഓണമെത്തിയതോടെ തമിഴ്നാട്ടിലെ തോവാള ഗ്രാമം വിളവെടുപ്പിന്‍റെ ആഘോഷത്തിലാണ്. മലയാളിയുടെ പൂക്കളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തോവാള പൂക്കള്‍ വന്‍ തോതില്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി.

തങ്ങളുടെ പൂക്കള്‍ക്ക് ഓണസമയത്ത് നല്ല വില കിട്ടുമെന്ന് തോവളയിലെ പൂ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തിക്കുന്നത് തോവാളയില്‍ നിന്നുമാണ്. നിരവധി പൂന്തോട്ടങ്ങളാണ് തോവാളയിലുള്ളത്. കേരളത്തിലെ ആഘോഷങ്ങളും അനുഷ്ടാനങ്ങളും ആചാരങ്ങളും ഇവര്‍ക്ക് മലയാളികളെക്കാള്‍ നല്ലതുപോലെ അറിയാം.

പൂക്കളുടെ നാട്ടിലേക്ക്,പോയ യാത്ര ഒരോണംകൂടി വന്നെത്തുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നു പൂക്കളുടെ മാര്‍ക്കറ്റായ തോവാളയിലേക്കാണ് അന്ന് പോയ യാത്ര .തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയിലെ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ്‌ തോവാള.കാറ്റുകൊണ്ടുള്ള വൈദുതി ഉത്‌പാദനത്തില്‍ ഏഷ്യയിലെ ഒന്നാമതാണ് തോവാള.പ്പൂ വ്യവസായ മാണ്പ്രധാനആകര്‍ഷണം,ഗ്രാമത്തിന്‍റെ സാമ്പത്തിക വരുമാനവും.ഈ ഗ്രാമത്തിലെ ആബാലവൃദ്ധജനങ്ങളും പൂവ്യവസായത്തില്‍ പങ്കാളികളാണ്.പ്രക്രിതിദൃശ്യങ്ങളാല്‍ അതിമനോഹരമാണ് തോവാള.ഗ്രാമത്തിലെ കുന്നിന്‍ മുകളിലുള്ള മുരുകന്‍ കോവില്‍ വളരെ പ്രസിദ്ധമാണ്.

ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ തോവാളഗ്രാമം ഏകദേശം മുഴുവനായും കാണാവുന്നതാണ്.മലകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ നെല്ല് കൃഷിയും,വീടുകളിലെ അതിരുകള്‍ വരെ പൂകൃഷിയും,തമിഴ് ഗ്രാമീണ ജീവിത തുടിപ്പുകളും കണ്ടറിയേണ്ടതുതന്നെയാണ്.

കേരളത്തില്‍ മുഖ്യമായും പൂക്കള്‍ വരുന്നത് തോവാളയില്നിന്നുമാണ്.അതിരാവിലെ തുടങ്ങുന്നപൂമാര്‍ക്കറ്റ്ഒന്ന്കാണേണ്ടതുതന്നെയാണ്.പിച്ചിയും,ജമന്തിയും,വാടാമല്ലിയും,മുല്ലപ്പൂക്കളും,എല്ലാംകൂടി പൂ മാര്‍ക്കറ്റില്‍ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു.മാര്‍ക്കറ്റില്‍നിന്നും പൂക്കള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നു.

ഇവിടെയിരുന്നു മാലകള്‍ കെട്ടുന്നത്കാണേണ്ടതുതന്നെയാണ്,യന്ത്രങ്ങളുടെ വേഗതയേക്കാള്‍ വേഗമാര്‍ന്ന ഇവരുടെകൈകളില്‍ പലവര്‍ണ്ണങ്ങളിലും പല വലിപ്പങ്ങളിലും ഉള്ള മാലകള്‍ ഉണ്ടാവുന്നത് ഒരു കഴിവുതന്നെയാണ്.പൂക്കളുടെ സുഗന്ധവും പൂ ലേലംവിളികളുടെ ഘോഷങ്ങളും എല്ലാംകൂടി മാര്‍ക്കറ്റിന്‍ന്‍റെ സമയത്ത് തോവാളയില്‍ ഒരു ഉത്സവപ്രതീതി ഉണ്ടാകുന്നു.

ഓരോ കുടുംബത്തിലെയും ആബാലവൃദ്ധജനങ്ങളുടെ വിയര്‍പ്പിന്‍റെ പ്രതിഫലമാണ് ഇവിടെ കാണുന്ന ഈ വര്‍ണ്ണഘോഷങ്ങള്‍.പലവിധ വര്‍ണ്ണക്കുന്നുകളുടെ കൂട്ടങ്ങളാല്‍ ശോഭിതമാണ്

തോവാള പൂ മാര്‍ക്കറ്റ്.നാഗര്‍കോവില്‍,തിരുനെല്ലി ഹൈവേയുടെ ഇരുവശത്തും ഉള്പ്രദേശങ്ങളിലും വലിയതും ചെറുതുമായ് പല വര്‍ണ്ണങ്ങളിലുള്ള പൂപാടങ്ങളും അതിനുള്ളില്‍ നോക്കെത്താദൂരങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കാറ്റാടികളും,തോവാളയിലെ പ്രഭാതകാഴ്ചകള്‍ അതിമനോഹരമാക്കുന്നു.

ജാസ്മിനും പിച്ചിപ്പൂക്കളുമാണ് തോവാളയിലെ പ്രധാന പൂക്കള്‍.മലയാളികളുടെ ആഘോഷങ്ങള്‍ മലയാളികളെക്കാള്‍ അറിവുള്ളത് തോവാളക്കാര്‍ക്കാണ്.മലയാളികളുടെ ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് തോവാളയില്‍

പൂകൃഷിനടത്തുന്നത്.പ്രധാനമായും കേരളത്തിലെ ഓണക്കാലമാണ് തോവാളയിലെ ചാകര.അത്തം മുതല്‍ പ്രത്യേകതരം പൂക്കള്‍ എത്തിക്കുവാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു.തോവാള ഗ്രാമത്തിലെ കുന്നിന്‍ മുകളിലുള്ള മുരുകന്‍ കോവില്‍ തോവാളയിലുള്ള ഒരാളെ പരിചയപ്പെട്ടു അയാള്‍ ഒരു കാര്യം കാണിച്ചു തരാമെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി,അവിടെ ചെന്നപ്പോള്‍ അതിശയിച്ചുപോയി വലിയൊരു പുല്ല്മേട്‌,അടുത്ത്ചെന്നപ്പോളാണ്‌ മനസ്സിലായത് അതൊരു വലിയ തുളസിവനമാണെന്ന്.ഈ തുളസിവനം പത്ത് ഏക്രോളം വരും,ഗുരുവായൂര്ക്ഷേരത്രത്തിലേക്ക് ദിവസേന 200,250 കിലോ തുളസിപൂക്കള്‍ ഇവടെ നിന്നും കയറ്റി പോകുന്നു.

തിരുനെല്‍വേലി,കന്യാകുമാരി ജില്ലകളിലായി ആയിരത്തോളം ഏക്രാണ് തുളസികൃഷിയുള്ളത്.തോവാള മാര്‍ക്കറ്റില്‍ ഇവിടെ ഉല്പ്പാദിപ്പിക്കുന്ന പൂക്കള്‍ മാത്രമല്ല വരുന്നത്, ഹോസൂര്‍,രാജപാളയം,ഡിണ്ഡിക്കല്‍,മധുര എന്നിവിടങ്ങളില്‍ നിന്നും,ബാംഗ്ലൂരില്‍നിന്നും റോസും, അലങ്കാരപൂക്കളും തോവാളയില്‍ വരുന്നു.

വര്‍ണ്ണരാജികളുടെ കഥകള്‍ കണ്ടും,കേട്ടും അറിഞ്ഞും, പൂക്കളെനോക്കി ഒരു പുഞ്ചിരിസമ്മാനിച്ചു കൊണ്ട് തോവളയോട് വിടപറഞ്ഞു,,,,,,,,,,ഇന്നും ആ നല്ല നാളുകള്‍ മനസ്സില്‍ ഓര്‍മവരുന്നു എല്ലാവര്‍ക്കും എന്‍റെ ഓണം

ബക്രീദ് ആശംസകള്‍.

Advertisment