കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കം മൂന്ന് പേർക്ക് ജാമ്യം. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കർ, ആറാം പ്രതി ഹരിദാസ് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ആലോചിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതികളല്ല, ബ്ലാക് മെയിൽ കേസിലെ സൂത്രധാരരല്ല തുടങ്ങിയവയാണ് ജാമ്യം ലഭിക്കാർ പ്രതികൾക്ക് അനുകൂലമായത്. വരന്റെ അച്ഛനായി ഷംനയെ വിളിച്ച അബൂബക്കർ രോഗിയാണെന്നതും പരിഗണിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതും പ്രതികൾക്ക് തുണയായി.
ഒരുലക്ഷം രൂപ കെട്ടിവെയ്ക്കണം, പ്രതികള്‍ കേരളം വിട്ട് പോകരുത്, കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്‌ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്.