Advertisment

ബംഗ്ലദേശുകാരനായ കൊള്ളത്തലവൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽനിന്നു വിലങ്ങോടെ ചാട‌ിപ്പോയി ; രക്ഷപ്പെട്ടത് മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് 60 പവൻ കവർന്നതടക്കം ഒട്ടേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവ്‌ ; സംഭവം തൃശൂരില്‍

New Update

ചെറുതുരുത്തി : ബംഗ്ലദേശുകാരനായ കൊള്ളസംഘത്തലവൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽനിന്നു വിലങ്ങോടെ ചാട‌ിപ്പോയി. മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് 60 പവൻ കവർന്നതടക്കം ഒട്ടേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയും കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരനുമായ പരാശ്പൂർ കൊലാറൻ സ്വദേശി മാണിക്ക് (35) ആണ് രക്ഷപ്പെട്ടത്. എറണാകുളം ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപ‌ം ഇന്നലെ ഉച്ചയ്ക്കു മൂന്നോടെയാണ് ട്രെയിനിൽ നിന്നു ചാടിയത്.

Advertisment

publive-image

കണ്ണൂരിൽ മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം 60 പവൻ സ്വർണവും പണവും കവർന്ന കേസിൽ ഒരു വർഷം മുൻപാണ് മാണിക്ക് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം ഇയാളെ ഡൽഹിവരെ പിന്തുടർന്നാണ് പിടിക‍ൂടിയത്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊള്ളസംഘമായ ‘ബംഗ്ലാ ഗ്യാങ്ങി’ന്റെ തലവൻമാരിൽ ഒരാള‍ാണ് മാണിക്ക് എന്നു പൊല‍ീസ് കണ്ടെത്തിയിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയായി കഴിയുകയായിരുന്ന ഇയാൾ ഒരാഴ്ച മുൻപു സഹതടവുകാരനെ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. അടിപിടിയിൽ ഇയാളുടെ തലയ്ക്കും മുറിവേറ്റു. ജയിൽമാറ്റം ലഭിക്കാൻ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്നു സംശയിക്കുന്നു.

എറണാകുളം ജില്ലാ ജയിലിലേക്കു മാറ്റാൻ ഉത്തരവായതോടെ 3 പൊലീസുകാരുടെ അകമ്പടിയിൽ വിലങ്ങണിയിച്ചാണ് മാണിക്കിനെ കൊണ്ടുപോയത്. എന്നാൽ, പൊലീസിനെ കബളിപ്പിച്ച് ചാടുകയായിരുന്നു. രക്ഷപ്പെടുമ്പോൾ ടീഷർട്ടും ബർമുഡയുമാണ് വേഷം. തലയിൽ മുറിവു വച്ചുകെട്ടിയതിന്റെ പാടുണ്ട്

Advertisment