ചെന്നൈ: പ്രേതബാധയുണ്ടെന്നാരോപിച്ച് 7 വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേർന്നു മർദിച്ചു കൊലപ്പെടുത്തി. തിരുവണ്ണാമലൈ ജില്ലയിലെ കന്നമംഗലം ആറണിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ തിലകവതി, ഇവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവരെ പൊലീസ് അറസ്റ്റു.
മൂന്നു സ്ത്രീകൾക്കും മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മൃതദേഹം വെല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്കു പോസ്റ്റ്മോർട്ടത്തിനായി അയച്ചു.