ജമ്മു: പുൽവാമ ആക്രമണത്തിന് പ്രതികാരവുമായി സുരക്ഷാ സേന. ജമ്മു കശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ പുൽവാമ ആക്രമണത്തിൽ ഉൾപ്പെട്ട ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള പാകിസ്താനി ഭീകരൻ കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അദ്നാൻ ഇസ്മായിൽ, ലാംബു എന്നും അറിയപ്പെടുന്ന അബു സൈഫുള്ള, 2017 മുതൽ താഴ്‌വരയിൽ സജീവമായിരുന്നു. പുൽവാമ ജില്ലയിലെ ഹംഗൽമാർഗിൽ നടന്ന ഏറ്റുമുട്ടലിൽ മറ്റൊരു ഭീകരനോടൊപ്പമാണ് ഇയാള്‍ കൊല്ലപ്പെട്ടത്, ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുമാത്രമല്ല, ഇയാള്‍ തീവ്രവാദി മസൂദ് അസ്ഹറുമായി വളരെ അടുത്തയാളായിരുന്നു.
2019 ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സംഘടനയിലെ റൗഫ് അസ്ഹർ, മൗലാന മസൂദ് അസ്ഹർ, അമ്മാർ എന്നിവരുടെ ശക്തമായ സഖ്യകക്ഷിയായിരുന്നു തീവ്രവാദി അദ്‌നാൻ. അഫ്ഗാനിസ്ഥാനിൽ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഐഇഡികളിൽ ഇയാൾ ഒരു സ്പെഷ്യലിസ്റ്റായിരുന്നു.
ഇത് അഫ്ഗാനിസ്ഥാനിൽ പതിവായി ഉപയോഗിക്കുകയും 2019 പുൽവാമ ആക്രമണത്തിൽ ഉപയോഗിക്കുകയും ചെയ്തു, അതിൽ 40 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
ഇയാൾക്കു താലിബാനുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട തൽഹ സെയ്ഫ്, ഉമർ എന്നിവരുമായി ഇയാൾക്കു അടുത്ത ബന്ധമുണ്ടായിരുന്നു.