യു ഡി എഫ് ഭരിച്ച കാലത്ത് 51 വെട്ടുകൾ വെട്ടിയപ്പോൾ കൊമ്പൻ സ്രാവുകളെ കയ്യോടെ കയ്യാമം വെച്ചിരുന്നെങ്കിൽ ഇപ്പോൾ 37 വെട്ടിൽ ശുഹൈബിന്റെ ജീവൻ പോകില്ലായിരുന്നു .
കോമ്പ്രമൈസ് രാഷ്ട്രീയം കളിച്ചപ്പോൾ ഇതൊക്കെ ഓർക്കണമായിരുന്നു , അല്ലാതെ ഇപ്പോൾ ജനങ്ങളെ പറ്റിക്കുവാൻ ഒരുനാൾ ഉപവാസ സമരം ചെയ്തിട്ട് കാര്യമില്ല .
അവസരങ്ങൾ കുറച്ചേ ജീവിതത്തിൽ ലഭിക്കുകയുള്ളൂ , അതിനെ ഭംഗിയായി ഉപയോഗിച്ചില്ലെങ്കിൽ എന്നും ദുഖിക്കേണ്ടിവരും .
അന്ന് മെയ് അഞ്ചിന് ടിപി വധിക്കപ്പെട്ടപ്പോൾ രമേശ് ചെന്നിത്തലയും സുധീരനും അടക്കം ഒരു കൂട്ടം കോൺഗ്രസ്സുകാർ കാണിച്ച വ്യഗ്രത നിലനിർത്തുവാൻ അവർക്കായില്ല എന്നതാണ് ആ പാർട്ടിയുടെ എന്നത്തേയും പരാജയം .
തിരുവഞ്ചൂര്‍ - കമ്മ്യുണിസ്റ്റുകാരെ വെള്ളം കുടിപ്പിച്ച ഒരേയൊരു കോണ്‍ഗ്രസുകാരന്‍
കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ തലതൊട്ടപ്പന്മാർക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രികളാണ് അന്നത്തെ കോൺഗ്രസ്സുകാർ സമ്മാനിച്ചത് . ഒരു നേതാവ് ഈയടുത്ത് ചൈനയിലേക്ക് മുങ്ങിയപ്പോൾ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കുവാൻ പ്ലാൻ ചെയ്തവർ ഉള്ളുകൊണ്ട് അള്ളാഹുവിനെ വിളിച്ചു തുടങ്ങി .
വേണ്ടായിരുന്നു എന്നുവരെ കമ്മ്യുണിസ്റ് നേതാക്കൾ പരസ്പരം പഴിചാരിയും പിറുപിറുത്തും കഴിച്ചുകൂട്ടിയ കാലഘട്ടമായിരുന്നു ടിപിയുടെ വധശേഷം തിരുവഞ്ചൂരിന്റെ അന്വേഷണ സമയം .
കേരളത്തില്‍ ഒരു യുഡി എഫ് ആഭ്യന്തര മന്ത്രിയും ഇങ്ങനെ ശക്തനായിട്ടില്ല, ഒരു പക്ഷെ കരുണാകരന്‍ പോലും . അദ്ദേഹത്തിന്‍റെ ശൈലി വേറൊന്നായിരുന്നു. പണി കിട്ടി രണ്ടാഴ്ച കഴിഞ്ഞാലേ എതിരാളികള്‍ കിട്ടിയല്ലോ ? എന്നറിയുമായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ശുഹൈദ് വിഷയത്തില്‍ ആത്മാര്‍ത്ഥമായി പ്രതികരിക്കുന്ന നേതാവും കെ മുരളീധരന്‍ തന്നെ .
അപ്പോഴേക്കും ഡീൽ മേക്കർമാർ രണ്ടു വശത്തേക്കും പാലങ്ങൾ പണിതു . അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ മാത്രമാണ് ഇക്കാര്യത്തിൽ ആണത്തം കാട്ടിയിട്ടുള്ളത്, ഒപ്പം കണ്ണൂരിന്റെ കെ സുധാകരനും കെഎം ഷാജിയും .
നായര്‍ മാറി പോപ്പിന്‍റെ പിന്തുണയുള്ള വെളുത്ത നായര്‍ വന്നപ്പോള്‍
ബാക്കിയുള്ളവരിൽ മിക്കവരും കോമ്പ്രമൈസ് രാഷ്ട്രീയത്തിൽ തലവെച്ചു കൊടുത്തു . അന്വേഷണം കൊമ്പൻ സ്രാവിലേക്ക് നീങ്ങിയ നേരം ആഭ്യന്തര വകുപ്പില്‍ കറുത്ത നായര്‍ മാറി പോപ്പിന്‍റെ പിന്തുണയുള്ള വെളുത്ത നായര്‍ വന്നു.
അതോടെ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അടക്കം എല്ലാവരും രാഷ്ട്രീയത്തിൽ മായം കലർത്തിയപ്പോൾ ടിപി വധം ഒന്നുമല്ലാതായി .
സത്യത്തിൽ ആ പാർട്ടി ഇത്രേം ഗുരുതര പ്രത്യാഘാതം ഇക്കാര്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല . വരിവരിയായി എംഎൽഎ മാരും എംപിമാരും പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങിയപ്പോൾ അതിന് തടയിടുവാൻ ഉണ്ടാക്കിയ പ്ലാൻ ആയിരുന്നിരിക്കാം ടിപി വധം .
ഷൊർണൂരിലെ മുരളിയും തളിക്കുളത്തെ സന്തോഷും കണ്ണൂരിലെ അബ്ദുള്ളക്കുട്ടിയും നെയ്യാറ്റിൻകരയിലെ ശെൽവരാജുമൊക്കെ ആയിരുന്നു ലക്‌ഷ്യം .
പക്ഷെ അന്നത്തെ സാഹചര്യത്തിൽ അവരെയൊക്കെ തൊട്ടാൽ വിവരം അറിയും എന്ന് മനസ്സിലാക്കിയവര്‍ അവരുടെ കണ്ണിലെ ഏറ്റവും വലിയ കരടായ ടിപിയെ തന്നെ വകവരുത്തുവാൻ പ്ലാൻ ചെയ്യുകയായിരുന്നു .
കാരണം ടിപി ഒരു സാധാരണക്കാരൻ ആയിരുന്നില്ല എന്ന് കൊമ്പൻ സ്രാവ് മനസ്സിലാക്കിയിരുന്നു . ഒരു ചേകവൻ ഏത് സമയവും തിരിച്ചടിക്കും എന്ന് മനസിലാക്കിയ പാർട്ടി ചേകവനെ തന്നെ മാഷാ അള്ളായുടെ പേരിൽ വകവരുത്തുകയായിരുന്നു .
ഇനിയിപ്പോൾ ആ ചേകവന്റെ മകൻ തന്നെ ഇവരോടൊക്കെ പകരം വീട്ടില്ല എന്നൊന്നും നമ്മുക്ക് ഉറപ്പിച്ചു പറയുവാനാകില്ല . അവന്റെ കണ്ണുകളിലെ ആ തീഷ്ണത കൊമ്പൻസ്രാവുകളുടെ ഉറക്കം കെടുത്തും എന്നതുറപ്പ് .
എതിര്‍ പാര്‍ട്ടി നേതാക്കളെ പേടി, പത്രക്കാരെ പേടി, അണികളെ പേടി
ഭീരുക്കളുടെ പാർട്ടിയായി സിപിഎം അധഃപതിച്ചിരിക്കുന്നു എന്നാണു കോണ്‍ഗ്രസുകാരുടെ വാദം . പത്രക്കാരെ പേടി , നാട്ടിൽ നന്നായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിക്കാരെ പേടി , സ്വന്തം കൂടെ നടക്കുന്ന ആളുകളെ പേടി , ഒപ്പമുള്ള മുന്നണിയിലെ നേതാക്കളെ പേടി .ഇന്നിപ്പോൾ വോട്ട് നൽകി വിജയിപ്പിച്ച അണികളെ വരെ പേടി .
ഇങ്ങനെപോയാൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഈ പാർട്ടി എന്നന്നേക്കുമായി ഇല്ലാതാകും എന്നതാണ് നമ്മുടെ വിഷമം .
ലോക ചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന പാർട്ടി കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ ഭൂപടത്തിൽ നിന്നുതന്നെ ഇല്ലാതാകുമോ എന്നത് കണ്ടറിയേണ്ട കാര്യങ്ങൾ .
കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്ന എരിയാൽ ഷാരോൺ ഏഴരവർഷമാണ് കോമാവസ്ഥയിൽ കിടന്നത്. സദ്ദാം ഹുസൈന്റേയും കേണൽ ഗദ്ദാഫിയുടെയും മരണം നമ്മൾ കണ്ടു.
എന്തിനധികം പറയുന്നു നമ്മുടെ തമിഴ്‌നാട്ടിലെ ജയലളിതാമ്മയും ശശികലയും ഒക്കെ കാണിച്ചുകൂട്ടിയതും ഇപ്പോൾ അനുഭവിച്ചതും നമ്മൾ കണ്ടു.
നമ്മുടെ കൊച്ചുകേരളത്തിലും കുറെയധികം കൊലപാതകികൾ അവസാന കാലഘട്ടം ദൈവവിധിക്കായി കാത്തിരിക്കുന്നുണ്ട് . കാണാൻ പോകുന്ന പൂരക്കാഴ്ചകളായി നമ്മുക്ക് സമാധാനിക്കാം.
കണ്ണൂരിൽ സുധാകരൻ പോലെ , അഴീക്കോട്ട് ഷാജിയെപ്പോലെ , തൃത്താലയിൽ ബാലരാമനെപ്പോലെ , പാലക്കാട്ട് ഷാഫിയെപ്പോലെ , മട്ടന്നൂരിലെ സിപിഎമ്മിന്റെ കോട്ട ഷുഹൈബ് തകർക്കും എന്ന് മനസിലാക്കിയ നേതാക്കൾ അകാരണത്താൽ ജയിലിൽ അടക്കുകയും ജയിലിലെ പാര്‍ട്ടി ഗുണ്ടകളെ കൊണ്ട് അയാളെ വകവരുത്തുവാൻ ശ്രമിക്കുകയും ചെയ്തു .
ഇതിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ഷുഹൈബിനെ പ്ലാൻ ചെയ്ത പ്രകാരം വകവരുത്തുകയിരുന്നു എന്നാണ് ആരോപണം . അല്ലെങ്കിൽ മട്ടന്നൂരിന്റെ അടുത്ത എംഎൽഎ ഷുഹൈബ് ആകുമായിരുന്നു .
നമ്മൾ വെറും പൊട്ടുതേങ്ങകൾ
ഉന്നതന്‍റെ മക്കൾ വിദേശത്ത് റോക്ക് എൻ റോൾ കളിച്ചു രസിക്കുമ്പോൾ ഇവിടെ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് മറ്റുള്ളവരുടെ ജീവനെടുക്കുവാൻ പഠിപ്പിക്കുകയാണ് നേതൃത്വം .
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞതുപോലെ ഇനിയിപ്പോൾ ചാനലുകാരും എഴുത്തുകാരും പ്രതിപക്ഷക്കാരും ഒക്കെ ശുഹൈബിന്റെ മരണവുമായി മല്ലിടുമ്പോൾ നേതാവിന്‍റെ മക്കൾ സൂക്കണ്ണനുമായി കരാർ ഉറപ്പിക്കുന്ന കാഴ്ചകളാണ് കാണുന്നത് .
എന്നിട്ടും പറയും നമ്മൾ ഭയങ്കര സാക്ഷരതക്കാരാണ് , ബുദ്ധിജീവികളാണ് എന്നൊക്കെ . തേങ്ങാക്കൊലയാണ് നമ്മുടെ ബുദ്ധി, നമ്മൾ വെറും പൊട്ടുതേങ്ങകൾ .
അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയതുപോലെ , ബംഗാളിലെ സിപിഎം ഓരോ ഗ്രാമത്തിലും അവർക്കെതിരെ ഉയർന്നുവരുന്ന ഓരോ എതിരാളികളെയും വകവരുത്തി കുഴിയിലിട്ടു ഉപ്പിട്ട് കുഴിച്ചുമൂടുമായിരുന്നു എന്നത് കേരളത്തിലും യാഥാർഥ്യമാകുന്നു .
മുസ്ലിം യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുവാൻ ഹിന്ദുക്കളായ രാജേഷിനെയും ബിനേഷിനെയും ഒക്കെ വകവരുത്തി മുസ്ലിം പ്രീണന നയവും , ഷുക്കൂറിനെയും ഷുഐബിനെയും വകവരുത്തി ഹിന്ദു പ്രീണന നയവും ചിലര്‍ ഒരേ സമയം കൊണ്ടുനടക്കുന്നു .
തലശേരിയിൽ ഫൈസലിനെ കൊന്ന്‍ ആർഎസ്എസുകാരുടെ വീടുകളിൽ ഷർട്ടും മുണ്ടും കൊണ്ടുപോയിട്ടതുപോലെ , എത്രയെത്ര കൊലപാതകങ്ങൾ . ഫൈസൽ വധശേഷം അതിന്റെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വേറെ ആറോളം പേരെ കൊന്നൊടുക്കി .
നിങ്ങള്‍ക്ക് വേണ്ടിയോ അൽഷിമേഴ്സും പാർക്കിസൺസും
മധ്യപ്രദേശിലെ വ്യാപം കേസ് കേരളത്തിനെ അപേക്ഷിച്ച് ഒന്നുമല്ല . തീവ്രവാദികൾ കൊല്ലും പോലെയാണ് അരിയിൽ ഷുക്കൂറിനെ കൊന്നത് . ഇന്നിപ്പോൾ ഈ കൊലപാതകയിസത്തെ എന്നാണ് ജനങ്ങൾ കൊന്ന് ഉപ്പിട്ട് മൂടുന്നത് എന്ന് നോക്കിയാല്‍ മതി.
അൽഷിമേഴ്സും , പാർക്കിസൺസും പോലുള്ള മാരകമായ അസുഖങ്ങൾ രാഷ്ട്രീയക്കാരിൽ കണ്ടുവരുന്നത് ചുമ്മാതെയല്ല . ആ കസേര ഉറപ്പിക്കുന്നതിനായി അവർ എന്തും ചെയ്യും , അവർ എന്തും പറയും . അവർക്ക് വേണ്ടത് താത്കാലികമായ വിജയങ്ങളാണ് .
ടി പി കേസിലെങ്കിലും ആ കൊമ്പൻ സ്രാവിനെതീരെ കേസെടുത്ത് ജയിൽ ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കില്‍ ഇന്നിപ്പോൾ ഇങ്ങനെ മുപ്പത്തിയാറ് വെട്ടുകൾ വെട്ടില്ലായിരുന്നു .
ഇനിയും മുപ്പത്തിയാറോ അമ്പത്തിയാറോ വെട്ടുകൾ കേരളത്തിന്റെ സമൂഹത്തിൽ ആവർത്തിക്കില്ല എന്ന് നമുക്കുറപ്പിക്കാം, കുറുപ്പ് സാര്‍ എഴുതിയപോലെ - അങ്ങനെ.. വെറുതെ മോഹിക്കുവാന്‍ മോഹം ..
കറുത്ത ബാഡ്ജുകൾ മാത്രം മുന്നിൽ കണ്ടുകൊണ്ട്
അമ്പത്തിയൊന്ന് വെട്ടുകളുമായി ദാസനും മുപ്പത്തിയേഴ് വെട്ടുകളുമായി വിജയനും