Advertisment

കണ്ണിനും മൂക്കിനുമിടയിൽ താമസം തുടങ്ങിയ പുഴുവിനെയും കൊണ്ട് യുവതി ജീവിച്ചത് ആറ് മാസം ; സംഭവം തൊടുപുഴയില്‍

New Update

തൊടുപുഴ: യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ ആറ് മാസത്തിലധികം കഴിഞ്ഞ നൂൽപുഴുവിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. പോൾ എബ്രഹാമാണ് കരിമണ്ണൂർ പാറയ്ക്കൽ ബിനോയുടെ ഭാര്യ ധന്യയുടെ (36)​ ഇടത് കണ്ണിനടിയിൽ നിന്ന് പുഴുവിനെ പുറത്തെടുത്തത്.

Advertisment

publive-image

മേയ് മാസത്തിലാണ് യുവതി കണ്ണിനും മൂക്കിനും ഇടയ്‌ക്ക് നീരുമായി ആശുപത്രിയിലെത്തുന്നത്. അന്ന് നൽകിയ തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സ്‌കാനിംഗ് നടത്തിയിട്ടും രോഗം കണ്ടെത്താനായില്ല.

യുവതി വീണ്ടും ചാഴിക്കാട്ട് ആശുപത്രിയിൽ തന്നെയെത്തി. വർഷങ്ങൾക്ക് മുമ്പ് സമാനമായ രോഗം ചികിത്സിച്ചിട്ടുള്ള ഡോ. പോളിന് ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോഗമാണിതെന്ന് മനസിലായി. വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ മറ്റോ യുവതിയുടെ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്നാണ് നിഗമനം.

മാസങ്ങൾ കഴിഞ്ഞതോടെ കൺപോളയ്ക്കുള്ളിലൂടെ മൂക്കിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതുന്നത്. തീരെ ചെറുതായ ഇവയെ സ്കാനിംഗിൽ കണ്ടെത്താനാകില്ല. കണ്ണിനും മൂക്കിനുമിടയിൽ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ അര സെന്റിമീറ്റർ നീളമുള്ള നൂൽപുഴുവിനെ പുറത്തെടുക്കുകയായിരുന്നു.

Advertisment