Advertisment

റായ്പൂരില്‍ യുവാവിനെയും യുവതിയെയും കുഞ്ഞിനെയും കൊന്ന് കത്തിച്ചു ; ബന്ധുക്കള്‍ വിവരം അറിയുന്നത് കൊലയാളി ഫോണ്‍ വിളിച്ച് അറിയിച്ചപ്പോള്‍ ; മകളും കുടുംബവും കത്തിച്ചാമ്പലാകുന്നു, കഴിയുമെങ്കില്‍ രക്ഷിച്ചോ എന്ന കൊലവിളി കേട്ട് ഓടി വന്നവര്‍ കാണുന്നത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ മാത്രം ; കൊല്ലപ്പെട്ട യുവതിയാണ് തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദിയെന്ന് വീടിന്റെ വാതിലില്‍ കൊലയാളിയുടെ കുറിപ്പ്‌

New Update

ഡല്‍ഹി : ഛത്തീസ്ഗഡിലെ റായ്പൂരില്‍ അജ്ഞാതനായ കൊലയാളി ഒരു കുടംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി കത്തിച്ചു. യുവതിയും ഭര്‍ത്താവും ഒരു വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. യുവതിയെയും ഭര്‍ത്താവിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീവെക്കുകയായിരുന്നു എന്നാണ് നിഗമനം.

Advertisment

publive-image

അജ്ഞാതനായ കൊലയാളി തീവെച്ചശേഷം, മകളും കുടുംബവും കത്തിച്ചാമ്പലാകുകയാണെന്നും, കഴിയുമെങ്കില്‍ രക്ഷിച്ചോ എന്നു ഫോണ്‍ വിളിച്ച് പറഞ്ഞതായും യുവതിയുടെ അമ്മ പറയുന്നു. ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും, സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ കത്തിക്കരിഞ്ഞ മൂന്ന് മൃതശരീരങ്ങളാണ് കാണാനായത്.

മരിച്ചത് മഞ്ജു ശര്‍മ്മ എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രവി ശര്‍മ്മ എന്ന മരപ്പണിക്കാരനെയാണ് ഇവര്‍ വിവാഹം കഴിച്ചിരുന്നത്. മഞ്ജുവിന്റെ കൈകള്‍ പരസ്പരവും കാലുമായും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വായില്‍ ടേപ്പും ഒട്ടിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

ഇരുവരെയും കൊലപ്പെടുത്തിയ ശേഷമാണ് തീവെച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് വീടിനകത്ത് നിറയെ രക്തം ചിതറിക്കിടക്കുന്നതാണ് കണ്ടത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുന്‍ ഭര്‍ത്താവ് പ്രദേശത്തു നിന്നും അപ്രത്യക്ഷനായിട്ടുണ്ട്. ഇദ്ദേഹത്തിന് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

യുവതിയുടെ വീടിന്റെ വാതിലില്‍ കൊലയാളി പ്രത്യേക കുറിപ്പും പതിപ്പിച്ചിട്ടുണ്ടായിരുന്നു. യുവതിക്ക് വളരെയേറെ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. ആതാണ് എന്റെ സഹോദരന്റെ മരണത്തിലേക്കും നയിച്ചത് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment