Advertisment

ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കണം: തലസ്ഥാനമായി ജറുശലേം തുടരും: പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച്‌ ഡോണള്‍ഡ് ട്രംപ്

New Update

വാഷിംഗ്ടണ്‍ ഡിസി: പശ്ചിമേഷ്യന്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കണം. തലസ്ഥാനമായി ജറുശലേം തുടരുമെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസിലാണ് ട്രംപ് പദ്ധതി പ്രഖ്യാപിച്ചത്.

Advertisment

publive-image

ദ്വിരാഷ്ട്ര സങ്കല്പത്തിന് യുഎസ് പ്രസിഡന്‍റ് അംഗീകാരം നല്‍കി. ആരും സ്വന്തം നാട്ടില്‍ നിന്ന് പുറത്താകില്ല. പലസ്തീന് ഇത് അവസാന അവസരമാണ്. ഇസ്രയേല്‍ സമാധാനത്തിലേക്ക് ഒരു വലിയ ചുവട് വച്ചു. പലസ്തീനു കിഴക്കന്‍ ജറുശലേമില്‍ തലസ്ഥാനം ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 2017ലാണ് ട്രംപ് ജറുശലേം ഇസ്രായേലിന്‍റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.

യുഎസ് പ്രസിഡന്‍റിന്‍റേത് ഇസ്രയേല്‍ അനുകൂല നിലപാടാണെന്ന് പലസ്തീന്‍ ശക്തമായ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് ട്രംപിന്‍റെ നീക്കം. വൈറ്റ് ഹൗസില്‍ നടക്കുന്ന പരിപാടിയിലേക്കു പലസ്തീനില്‍നിന്ന് ആരെയും ക്ഷണിച്ചിരുന്നില്ല. ട്രംപിന്‍റെ മരുമകന്‍ ജറാദ് കുഷ്നറുടെ മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ലെന്നാണു പലസ്തീന്‍ നേതാക്കളുടെ വാദം.

Advertisment