Advertisment

സുപ്രീം കോടതി ജഡ്ജി: രണ്ടു വനിതാ ജഡ്ജിമാര്‍ ട്രംപിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ?

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിംഗ്ടണ്‍ ഡിസി: സുപ്രീം കോടതിയിലെ നിലവിലുള്ള ഒമ്പതംഗ സിറ്റിംഗ് ജഡ്ജിമാരില്‍ ശനിയാഴ്ച അന്തരിച്ച ജസ്റ്റിസ് റൂത്ത് ജിന്‍സബര്‍ഗിന്റെ ഒഴിവ് നികത്തുന്നതിനു ഒരു വനിതാ ജഡ്ജിയെ തന്നെ നാമനിര്‍ദേശം ചെയ്യുമെന്നു ട്രംപിന്റെ പ്രഖ്യാപനത്തോടെ രണ്ടു വനിതാ ജഡ്ജിമാര്‍ ട്രംപിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു.

Advertisment

publive-image

ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജി ഏമി കോണി ബാരറ്റ്, അറ്റ്‌ലാന്റാ ഇലവന്‍ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി ബാര്‍ബറ ലഗൊ എന്നിവരുടെ പേരുകളാണ് ട്രംപ് നാമനിര്‍ദേശം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് ഒന്നര മാസത്തോളം അവശേഷിക്കെ സുപ്രീം കോടതി ജഡ്ജി നിയമനം ഇരുപാര്‍ട്ടികള്‍ക്കും തലവേദന സൃഷ്ടിക്കുന്നതാണ്.

യുഎസ് സെനറ്റില്‍ 52 പേരുടെ പിന്തുണയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാലു പേര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണച്ചാല്‍ (47+4) ട്രംപിന്റെ നീക്കം പരാജയപ്പെടും. തിരഞ്ഞെടുപ്പിനുശേഷം സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

സെനറ്റ് ഭൂരിപക്ഷ പാര്‍ട്ടി (റിപ്പബ്ലിക്കന്‍) നേതാവ് ട്രംപിന്റെ അഭിപ്രായത്തെയാണ് പിന്താങ്ങുന്നത്. വരും ദിവസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായി ജഡ്ജി നിയമനം മാറും.

us news
Advertisment