Advertisment

തനിക്കെതിരെ ആക്രമണമുണ്ടായാല്‍ അതി‍ന്റെ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും :  തൃപ്തി ദേശായി

author-image
admin
New Update

Image result for trupti desai

Advertisment

പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. ശബരിമല ദര്‍ശനത്തതിനെത്തുന്ന തനിക്കെതിരെ ജീവന്‍ അപായപ്പെടും വിധം ആക്രമണമുണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെ ആക്രമണമുണ്ടായാല്‍ അതി‍ന്റെ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമായിരിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

ആരാധനാലയങ്ങളിലും സ്ത്രീ-പുരുഷ സമത്വത്തിനായാണ് പോരാടുന്നതെന്നും ദൈവം ഭക്തര്‍ക്കിടയില്‍ കാണാത്ത വിവേചനമാണ് മനുഷ്യര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും തൃപ്തി പറഞ്ഞു.വെള്ളിയാഴ്ച പുലര്‍ച്ച 4.30ന് തൃപ്തി ദേശായി നെടുമ്ബാശ്ശേരിയിലെത്തും.

ആറ് യുവതികള്‍ക്ക് ഒപ്പം ശബരിമല സന്ദര്‍ശിക്കുമെന്നായിരുന്നു തൃപ്‌തി അറിയിച്ചത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്‌തി ദേശായി വ്യക്തമാക്കി. കേരളത്തിലെത്തുന്ന തൃപ്‌തിക്ക് സുരക്ഷയും യാത്ര, താമസ, ഭക്ഷണ സൗകര്യവും ഉള്‍പ്പെടെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയിലെ ആവശ്യം.

വിമാനത്തവളത്തില്‍ ഇറങ്ങിയത് മുതല്‍ സഞ്ചരിക്കാന്‍ ഒരു കാര്‍, പതിനാറാം തീയതി കോട്ടയത്ത് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ നല്‍കണം. 17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് കോട്ടയത്തുനിന്ന് പുറപ്പെട്ട് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തുന്നത് വരെ സുരക്ഷ, ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവര്‍ക്കും തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്‌തി ദേശായി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment