Advertisment

തിരുവോണനാളില്‍ തലസ്ഥാനത്ത് ഇരട്ടക്കൊലപാതകം. വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. കൊലപാതകം രാഷ്ട്രീയപ്രേരിതമെന്ന് പോലീസ്. പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം

New Update

publive-image

Advertisment

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു. മിഥില്‍ രാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ പോയ ഇരുവരെയും തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ്.

നേരത്തെ പ്രദേശത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ വച്ചായിരുന്നു കൊലപാതകം. ഹഖ് മുഹമ്മദിനെ തേമ്പാംമൂട് ഉള്ള വീട്ടിലേക്ക് കൊണ്ടുവിടാന്‍ എത്തിയതായിരുന്നു മിഥിലാജ്.

ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റ ഹഖ് മുഹമ്മദ് വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തിന് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് റൂറല്‍ എസ്പി ബി.അശോകന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വെള്ളി സജീവിനെ നേതൃത്വത്തിലുള്ള സംഘം ആണ് കൊലപാതകം നടത്തിയത്. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പരിസരപ്രദേശത്തും നിരവധി കേസുകള്‍ നിലവിലുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയിലായതായും പോലീസ് പറഞ്ഞു. മരുതുംമൂട് സ്വദേശി നജീബ് ആണ് പിടിയിലായവരില്‍ ഒരാള്‍. ആറു പേര്‍ കൃത്യത്തില്‍ പങ്കെടുത്തതായാണ് പൊലീസ് നിഗമനം.

കൊലപാതകം നടന്ന സ്ഥലം ദക്ഷിണമേഖലാ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ സന്ദര്‍ശിച്ചു. മറ്റു പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.

murder
Advertisment