തിരുവനന്തപുരം:വെള്ളറടയിൽ അയൽവാസികളായ മൂന്ന് പുരുഷന്മാർ വിധവയെ ക്രൂരമായി മർദ്ദിക്കുകയും ലൈംഗികാതിക്രമവും കവർച്ചയും നടത്തിയ സംഭവത്തിൽ വിമൻ ജസ്റ്റിസ് മുഖ്യമന്ത്രി, ശൈലജ ടീച്ചർ ,ഡി.ജി.പി. എന്നിവർക്ക് പരാതി നൽകി.
ആര്യാങ്കോട് പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ മർദ്ദനത്തിന് മാത്രമേ വകുപ്പ് എടുത്തിട്ടുള്ളൂ. ലൈംഗികാതിക്രമണത്തിനും ഏഴരപവൻ കവർച്ചചെയ്തതിനും എഫ്ഐആറിൽ വകുപ്പുകൾ ഉൾപ്പെടുത്തണമെന്നും മറ്റ് രണ്ട് പ്രതികളെയും ഉടൻ പിടിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഗവൺമെന്റ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്ത് തിരികെ വീട്ടിലേക്ക് മടങ്ങിയാൽ പ്രതികളുടെ ആക്രമണം വീണ്ടും ഉണ്ടാകുമോ എന്ന ഭയത്താൽ കഴിയുകയാണ് അവർ.
സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, വനിതാകമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, വിമെൻ സെൽ എന്നിവിടങ്ങളിലും പരാതി നൽകിയിട്ടുണ്ട്.വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗമാണ് പരാതി നൽകിയത്.