Advertisment

വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പദ്ധതിയിട്ടിരുന്നു ; ഇതിനായി രണ്ട് സർജിക്കൽ ബ്ലേഡുകൾ പ്രേംകുമാർ വാങ്ങി , മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പൊലീസ്

New Update

കൊച്ചി : കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി രണ്ട് സർജിക്കൽ ബ്ലേഡുകൾ പ്രേംകുമാർ വാങ്ങിയിരുന്നതായി പൊലീസ്അറിയിച്ചു.

Advertisment

publive-image

മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം കാറിൽ ഇരുത്തിയാണ് െകാണ്ടുപോയത്. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതെ തെളിവുകൾ നശിപ്പിക്കാൻ നിർദേശം നൽകിയ കൂട്ടുകാരനെയും കേസിൽ പ്രതിചേർത്തേക്കും.

സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്.ഡോക്ടറെ കാണിക്കാനെന്ന പേരിൽ വിദ്യയെ എറണാകുളത്തുനിന്നും പേയാടുള്ള വില്ലയിൽ എത്തിച്ച പ്രേംകുമാർ അവർക്കു മദ്യം നൽകി.

ബോധരഹിതയായ വിദ്യയെ കഴുത്തിൽ കയർ മുറുക്കി കൊല്ലുമ്പോൾ സുനിത മുകൾനിലയിലുണ്ടായിരുന്നു. പിറ്റേന്ന് ഇരുവരും ചേർന്ന് മൃതദേഹം നാഗർകോവിലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

Advertisment