Advertisment

മകളുടെ ഘാതകര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം.... അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍

New Update

ഉന്നാവ്: മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍. മകള്‍ക്ക് നീതിലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പ്രതികള്‍ക്കൊപ്പമാണ്.

Advertisment

publive-image

ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവനാമത്തില്‍ സത്യംചെയ്യിച്ചു. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മകളുടെ ഘാതകര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണം. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചു. ആംബുലന്‍സ് രണ്ടുതവണ കേടായി. റായ് ബറേലിയില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാലുമണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ 23കാരി ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍വെച്ച്‌ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം ലഖ്‌നൗവിലെ ആശുപത്രിയിലായിരുന്നു ആദ്യം എത്തിച്ചത്. പിന്നീട് സഫ്ദാര്‍ജങ്ങിലേക്ക് മാറ്റുകയായിരുന്നു.

ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച്‌ അഞ്ചംഗസംഘം 23കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. അക്രമികളില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്.

വ്യാഴാഴ്ച മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.

UNNAVU CASE
Advertisment