ബൽറാംപുർ: മാധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും ചുട്ടുകൊന്ന മൂന്നു പേര്‍ പിടിയില്‍. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുദിവസം മുമ്പാണ് 35കാരനായ മാധ്യമപ്രവർത്തകൻ രാകേഷ് സിങ്, സുഹൃത്ത് പിൻറു സാഹുവിനെയും വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുപേരും കൊലപാതക കുറ്റം സമ്മതിച്ചതായി ബൽറാംപുർ പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ കേശവാനന്ദിെൻറ മാതാവ് ഗ്രാമത്തലവയാണ്. ഇവരുടെ കൈവശം വരുന്ന ഫണ്ടുമായി ബന്ധപ്പെട്ട് രാകേഷ് സിങ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതേ തുടർന്ന് പ്രതികൾക്ക് രാകേഷ് സിങ്ങിനോട് പക തോന്നി.
പ്രതികൾ ചില സംഭാഷണങ്ങൾ നടത്താനെന്ന പേരിൽ വീട്ടിലെത്തുകയും എല്ലാവരും ചേർന്ന് മദ്യം കഴിച്ചശേഷം മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചാണ് വീട് കത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.