ലക്‌നൗ: ജുവനൈൽ ഹോമിലെ കുളിമുറിയിൽ 16 കാരനായ ദളിത് ബാലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ജുവനൈൽ ഹോമിലാണ് സംഭവം. കൗമാരക്കാരന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. മരണത്തിന് മുമ്പ് ജുവനൈൽ ഹോമിലെ ഉയർന്ന ജാതിക്കാർ ക്രൂരമായി മർദ്ദിച്ചതായി കൗമാരക്കാരന്റെ കുടുംബം ആരോപിച്ചു.
"തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ എന്റെ മകൻ തൂങ്ങിമരിച്ചതായി എനിക്ക് ഒരു കോൾ ലഭിച്ചു. പക്ഷേ, അവന്‍ കൊല്ലപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്," കുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
"രണ്ട് ദിവസം മുമ്പ് ഞാൻ അവനെ കണ്ടിരുന്നു, തനിക്ക് കടുത്ത വേദനയുണ്ടെന്ന് മകൻ പറഞ്ഞു. ജുവനൈൽ ഹോം ജീവനക്കാരുമായി ഒത്തുചേർന്ന് തടവുകാർ ക്രൂരമായി മർദ്ദിക്കുമെന്നതിനാൽ അവനെ പുറത്തിറക്കണമെന്ന് അവന്‍ ആവശ്യപ്പെട്ടിരുന്നു
അവന്റെ വാരിയെല്ല് ഒടിഞ്ഞു, ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു, അവന്റെ ഇടുപ്പിന്റെ എല്ലിനും മുറിവേറ്റിട്ടുണ്ട്, എനിക്ക് എന്തുചെയ്യാൻ കഴിയും? ഞാൻ അവനെ പുറത്തിറക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു, ഇപ്പോൾ അവൻ മരിച്ചു. " കുട്ടിയുടെ പിതാവ് പറയുന്നു,
സവർണ്ണ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് 16 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലയച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായ കൗമാരക്കാരന്‍ പിന്നീട് കാമുകിയുമായി ഒളിച്ചോടുകയായിരുന്നു