Advertisment

മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള മണ്ഡോത്കറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം... ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടി ഊര്‍മിള.... തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കൂട്ടം ബിജെപി പ്രവര്‍ത്തകരെത്തി മോദിക്ക് മുദ്രാവാക്യം വിളിച്ചു....ബിജെപി പ്രവര്‍ത്തകര്‍ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും പരാതി

New Update

മുംബൈ: സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിള മണ്ഡോത്കറുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ഊര്‍മിള.

Advertisment

publive-image

മുംബൈയിലെ ബോറിവാലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകരെത്തി മോദിക്ക് മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഊര്‍മിളയുടെ പ്രചാരണം തടസ്സപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും കാണിച്ച് ഊര്‍മിള പൊലീസില്‍ പരാതി നല്‍കി. സിറ്റിംഗ് എംപിയായ ബിജെപിയിലെ ഗോപാല്‍ ഷെട്ടിയ്‌ക്കെതിരെയാണ് സൗത്ത് മുംബൈയില്‍ നിന്ന് ഊര്‍മിള ജനവിധി തേടുന്നത്.

Advertisment