Advertisment

 ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ പാകിസ്ഥാന് പുറമെ ഇനി ഇറാനെ കൂടി ഒഴിവാക്കും ;   ഇറാനു മുകളിലുമുള്ള വ്യോമപ്രദേശം വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും വഴിമാറിപ്പോകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം 

New Update

ഡല്‍ഹി : ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം കാരണം യുദ്ധഭീഷണി നിലനില്‍ക്കുന്ന പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ ഭാഗത്തും ഇറാനു മുകളിലുമുള്ള വ്യോമപ്രദേശം വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും വഴിമാറിപ്പോകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കി. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുള്ള എല്ലാ വിമാനങ്ങളും റൂട്ട് മാറ്റിയാണു പോകുന്നത്.

Advertisment

publive-image

പാക്കിസ്ഥാനു മുകളിലൂടെ പറക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഫെബ്രുവരി മുതല്‍ റൂട്ട് മാറി പറക്കുന്നതിന് പുറമേയാണ് പുതിയ നടപടി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഇനി ഇറാനെ കൂടി ഒഴിവാക്കാനായി സൗദി അറേബ്യയ്ക്കും തുര്‍ക്കിക്കും മുകളിലൂടെ പറക്കേണ്ടി വരും.

ഹോര്‍മുസ്, പേര്‍ഷ്യന്‍ കടലിടുക്കുകളിലൂടെ ഇന്ത്യയിലേക്ക് ധാരാളം കപ്പലുകള്‍ ചരക്കുകളും ക്രൂഡോയിലുമായി വരുന്നുണ്ട്. ഇവയ്‌ക്കെല്ലാം നാവികസേന സുരക്ഷ ഏര്‍പ്പെടുത്തി. ഇറാന്‍ യുഎസ് സംഘര്‍ഷം തുടങ്ങിയതോടെ ക്രൂഡോയില്‍ വിലയും ഉയരുകയാണ്.

Advertisment