കൊല്ലം : കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ ഉത്ര (25) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചതായാണു സൂചന.
സൂരജിനേയും സുഹൃത്ത് പാമ്പു പിടുത്തക്കാരൻ സുരേഷിനെയും മറ്റൊരു ബന്ധുവിനെയും അറസ്റ്റു ചെയ്യും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈൽ രേഖകൾ ലഭിച്ചു.
അതേസമയം ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ പിതാവ് രംഗത്തുവന്നു. ഉത്രയെ അവർ പീഡിപ്പിച്ചിരുന്നെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും പിതാവ് ആരോപിച്ചു. ഉത്രയുടെ കുഞ്ഞിന്റെ ജീവനും അപകടത്തിലെന്നു പിതാവ് വിജയസേനൻ പറഞ്ഞു.