കൊല്ലം : ഉത്ര കൊലക്കേസിൽ വിചാരണം നാളെ മുതൽ ആരംഭിക്കും. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ. പാരിപ്പള്ളി കുളത്തൂർക്കോണം സ്വദേശി സുരേഷിനെ ആണ് ആദ്യം വിസ്തരിക്കുക.
കേസിലെ മാപ്പു സാക്ഷിയും, പാമ്പിനെ സൂരജിന് വിറ്റതും ഇയാളാണ്. സുരേഷിന്റെ വിചാരണ പൂർത്തിയായാൽ മറ്റ് സാക്ഷികളെ ഹാജരാകാൻ വിളിപ്പിക്കും.
ഒന്നാം പ്രതിയും കൊല്ലപ്പെട്ട ഉത്രയുടെ ഭർത്താവുമായ സൂരജിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കും. പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടർന്നാണ് സൂരജിനെ ഹാജരാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു കോടതി നടപടികൾ.
സുരേഷിന്റെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്നാണ് സൂരജിനെതിരായ കേസ്. ആകെ 217 സാക്ഷികളാണ് കേസിലുള്ളത്.