തിരുവനന്തപുരം: മുസ്ലിം ലീഗിനെ ദേശീയ ജനാധിപത്യ സഖ്യത്തിലുൾപ്പെടുത്താൻ ക്ഷണിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്ന കക്ഷിയാണ് മുസ്ലിം ലീഗ്.
ന്യൂനപക്ഷങ്ങളെ ബന്ധപ്പെടുത്തിയാണ് ബി.ജെ.പി നേതാക്കൾ സംസാരിച്ചത്. വർഗീയത മാറ്റാൻ ലീഗ് പുതിയ പാർട്ടിയാവേണ്ടിവരും. ട്രോളർ കരാർ വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണം കൊണ്ട് പരിഹാരമാവില്ല. സർക്കാർ നിലപാട് മറികടന്നാണ് ഉദ്യോഗസ്ഥർ ചെയ്തതെങ്കിൽ അതന്വേഷിക്കണം.
കള്ളം പിടിക്കപ്പെട്ടപ്പോൾ ഒഴിയാൻ ശ്രമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക ഉടൻ തീരുമാനിക്കും. ഘടകകക്ഷികളുമായി അനൗപചാരിക ചർച്ച തുടങ്ങിക്കഴിഞ്ഞു. ഒൗപചാരിക ചർച്ച ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.