തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി മുതിര്‍ന്ന നേതാവ് വി മുരളീധരൻ.
ബിജെപി വോട്ട് സിപിഎം വിമതനായ സിഒടി നസീറിന് തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. ജില്ലാ കമ്മറ്റിയെക്കാൾ വലുത് സംസ്ഥാന നേതൃത്വമാണ്. ബിജെപി വോട്ട് സിഒടി നസീറിന് തന്നെയാണെന്നും മുരളീധരൻ ആവര്‍ത്തിച്ചു.
ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് – സിപിഎം ധാരണയുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണ്.
തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപമെന്നും മുരളീധരന്‍ പറഞ്ഞു.