ടെൽ അവീവ്: കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നത് മനുഷ്യ ഭ്രൂണത്തിൽ നിന്നാണെന്നും ഇത് ഉപയോഗിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്നും വാദിച്ച് ഇസ്രായേലിൽ ജൂത പുരോഹിതൻ ഡാനിയൽ അസോർ. പുതിയ ലോകക്രമം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ആഗോള തലത്തിൽ ദുരുപദിഷ്ടമായ ഒരു സർക്കാറാണ് പിന്നിലെന്നും അതിന് പക്കൽ തെളിവുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
മനുഷ്യ ഭ്രൂണത്തിൽ നിന്നാണ് ഇത് ഉൽപാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുകയെന്നും അസോർ വാദിക്കുന്നു.
രാജ്യത്ത് വാക്സിൻ വിതരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെയും ഇയാൾ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇസ്രായേലിൽ ഇതുവരെ 20 ലക്ഷം പേർക്ക് വാക്സിൻ ആദ്യ ഗഡുവായി നൽകിയിട്ടുണ്ട്. രണ്ടേകാൽ ലക്ഷം പേർ രണ്ടാം ഗഡുവും സ്വീകരിച്ചു.