മുംബൈ: മഹാരാഷ്ട്രയിൽ രണ്ടാംഘട്ടത്തിൽ കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് പ്രകാശ് അംബേദ്കർ നയിക്കുന്ന ദളിത് മുസ്ലീം പിന്നോക്ക സഖ്യം. പ്രകാശ് അംബേദ്കറുടെ വാക്കുകളിൽ തികഞ്ഞ സംഘപരിവാർ വിരോധം നിറഞ്ഞു നിൽക്കുന്നുണ്ട്.
'ബിജെപിയാണ് ഞങ്ങളുടെ എതിരാളി. മോദിയും മോഹൻ ഭാഗവതും എ കെ 47 പൂജിക്കുന്നതിന്‍റെ തെളിവുകൾ ഞാൻ തരാം. ആർഎസ്എസ് ഭീകര പ്രസ്ഥാനമാണ്. എല്ലാ ആയുധങ്ങളും അവർ സൂക്ഷിക്കുന്നു.
മോദിക്കെതിരെ പ്രസംഗിക്കാമോ എന്ന് ഞാൻ പവാറിനെയും അശോക് ചവാനെയും വെല്ലുവിളിക്കുന്നു' വഞ്ചിത് ബഹുജൻ അഘാടി നേതാവ് പ്രകാശ് അംബേദ്ക്കർ പറയുന്നു.
ബാബാ സാഹെബ് അംബേദ്ക്കറുടെ ചെറുമകൻ എന്ന മേൽവിലാസത്തിൽ നിന്നും മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റങ്ങളുടെ മുന്നണി പോരാളിയായി പ്രകാശ് അംബേദ്ക്കർ മാറിക്കഴിഞ്ഞു. ഒവൈസിയുടെ എംഐഎമ്മും സിപിഐയും വഞ്ചിത് ബഹുജൻ അഘാടിക്കൊപ്പമാണ്.